കൊല്ലം: കൊവിഡ് ബാധിച്ച് മരിച്ചവരുടെ അവകാശികൾക്ക് ധനസഹായം നൽകുന്നതിനായി ജില്ലയിലെ ആറ് താലൂക്ക് ഓഫീസുകളിലായി സംഘടിപ്പിച്ച 'എക്‌സ് ഗ്രേഷ്യ അദാലത്തിൽ ' 1033 അപേക്ഷകൾ ലഭിച്ചു. കരുനാഗപ്പള്ളി താലൂക്കിൽ നിന്ന് 243, കൊല്ലം 198, കുന്നത്തൂർ 159, കൊട്ടാരക്കര 168, പത്തനാപുരം 84, പുനലൂർ 181 എന്നിങ്ങനെയാണ് അപേക്ഷകൾ ലഭിച്ചത്. വില്ലജ് ഓഫീസുകൾ, അക്ഷയ ഹെൽപ്പ് ഡെസ്ക്, താലൂക്കുകളിലെ ഹെൽപ്പ് ഡെസ്ക് എന്നിവ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കും. തുടർന്ന് അതത് വില്ലേജ് ഓഫീസർമാർ പരിശോധിക്കും. അപേക്ഷയിലെ അപാകതകൾ പരിഹരിച്ച് കളക്ടർക്ക് ഓൺലൈനായിസമർപ്പിക്കും. കളക്ടറുടെ അനുമതി ലഭിക്കുന്നതോടെ ആനുകൂല്യം ട്രഷറി വഴി ബാങ്ക് അക്കൗണ്ടുകളിലെത്തും. അദാലത്ത് വഴിയും ഓൺലൈനായും ജില്ലയിൽ ഇതുവരെ 3081 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. പൊതുവിഭാഗത്തിൽ 50,000 രൂപ ഒറ്റ തവണയും ബി.പി.എൽ വിഭാഗത്തിലുള്ളവർക്ക് പ്രതിമാസം 5,000 രൂപ വീതം മൂന്ന് വർഷത്തേയ്ക്കുമാണ് ധനസഹായം ലഭിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |