റാന്നി : ഉതിമൂട് വെളിവയൽപടിയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. കഴിഞ്ഞ ദിവസം 18കാരനായ ആരോൺ സാബു ഇവിടെ അപകടത്തിൽ മരിച്ചതിന് കാരണം അശാസ്ത്രീയമായ കലുങ്ക് നിർമാണമാണെന്ന് നാട്ടുകാർ ആരോപിച്ചു. പുനലൂർ - മൂവാറ്റുപുഴ ഹൈവെയുടെ ഭാഗമായ റോഡിൽ അപകടസ്ഥലത്തിന് സമീപത്തെ നിർമാണത്തിലിരിക്കുന്ന കലുങ്കിന് മുൻവശം ടാർ ചെയ്തിട്ടില്ല. ഇവിടെ ആവശ്യമായ അപായ മുന്നറിയിപ്പോ സൈൻ ബോർഡുകളോ സ്ഥാപിച്ചിട്ടില്ല.
കൂടുതൽ അപകടങ്ങൾ നടക്കുന്ന ഈ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുവാൻ പ്രയാസമാണെന്ന് പ്രദേശവാസികൾ പറഞ്ഞു.
അപകടത്തിൽ മരിച്ച ആരോൺ സാബു ബൈക്കോടിച്ചിരുന്നത് സാധാരണ വേഗതയിൽ ആയിരുന്നുവെന്ന് പറയപ്പെടുന്നു. ഇടിച്ചിടത്ത് തന്നെ ബൈക്ക് കിടന്നു.
സിഗ്നൽ ലൈറ്റുകളും വേഗ നിയന്ത്രണ സംവിധാനമില്ലാത്തതു കാരണം പല വാഹനങ്ങളും ഹൈവെയിൽ അപകടത്തിൽപ്പെടുന്നുണ്ട്. ടാറിംഗ് പൂർത്തിയായ വീതി കൂടിയ ഹൈവെയിൽ വളവിൽ ബൈക്കുകൾ തെന്നി മറിയുന്നുണ്ട്. വഴിവിളക്കുകൾ ഇല്ലാത്തതു കാരണം എതിരെ വരുന്ന വാഹനങ്ങളുടെ വെളിച്ചത്തിൽ റോഡ് കാണാനാകാതെ ബൈക്കുകൾ നിയന്ത്രണം വിട്ടുപോകുന്നു. അരുൺ സഞ്ചരിച്ച ബൈക്ക് കുഴിയിൽ വീണോ മെറ്റലിൽ കയറിയോ നിയന്ത്രണം വിട്ടതാകാമെന്നാണ് സംശയിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |