കൊച്ചി: നടിയെ ആക്രമിച്ച ശേഷം പകർത്തിയ ദൃശ്യങ്ങൾ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസിന്റെ കയ്യിലുണ്ടെന്ന് നടൻ ദിലീപ് കോടതിയിൽ. ദിലീപിന്റെ നിർമാണ കമ്പനിയായ ഗ്രാന്റ് പ്രൊഡക്ഷൻസിൽ ഈ ദൃശ്യങ്ങൾ എത്തിയോ എന്ന് പരിശോധന നടത്തിയതും ബൈജു പൗലോസാണ്.
ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ മറ്റുള്ളവരുടെ കയ്യിൽ എത്താനും ദുരുപയോഗപ്പെടുത്താനും സാദ്ധ്യതയുണ്ടെന്നും അതിനാൽ ഉടൻ തന്നെയിത് കോടതിക്ക് കൈമാറാൻ ബൈജു പൗലോസിനോട് നിർദ്ദേശിക്കണമെന്നുമാണ് ഹർജിയിൽ ദിലീപ് ആവശ്യപ്പെട്ടത്. വിചാരണക്കോടതിയിലാണ് ദിലീപ് ഈ ആവശ്യങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന് തന്നോടുള്ള പ്രതികാരത്തിന്റെ ഭാഗമായാണ് പുതിയ കേസെടുത്തിരിക്കുന്നത് എന്നാണ് ദിലീപിന്റെ വാദം. അപായപ്പെടുത്താൻ ശ്രമിച്ചു എന്നതും പൊലീസിന്റെ കള്ളക്കഥയാണെന്നാണ് മുൻകൂർ ജാമ്യ ഹർജിയിൽ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |