പാലക്കാട്: ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്‌കൂൾ വിദ്യാർത്ഥികൾക്കായി നടപ്പാക്കുന്ന സുരക്ഷിത പോഷകാഹാരം പദ്ധതി ജില്ലയിൽ ആരംഭിച്ചു. എട്ട്, ഒമ്പത്, പ്ലസ് വൺ ക്ലാസുകളിലെ കുട്ടികൾക്കായി പോഷകാഹാരത്തെ കുറിച്ചും സുരക്ഷിത ഭക്ഷണത്തെ കുറിച്ചും അവബോധം വളർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. വണ്ടാഴി സിവിൻ സ്‌കൂളിൽ നടന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മിഷണർ വി.കെ. പ്രദീപ്കുമാർ നിർവഹിച്ചു. കുട്ടികൾ ജങ്ക് ഫുഡും ഫാസ്റ്റ് ഫുഡും ഉപേക്ഷിച്ചു പരമ്പരാഗത ഭക്ഷണശീലം പിന്തുടരണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
പോഷകാഹാരത്തെ കുറിച്ചു ന്യൂട്രിഷനിസ്റ്റ് അതുല്യയും സുരക്ഷിത ഭക്ഷണം എങ്ങിനെ തിരഞ്ഞെടുക്കാം എന്ന വിഷയത്തിൽ ഫുഡ് സേഫ്റ്റി ഓഫീസർ ആർ. ഹേമയും ക്ലാസെടുത്തു. സ്‌കൂൾ പരിസരങ്ങളിൽ ജങ്ക് ഫുഡും കളർ ചേർത്ത ഫുഡും നിരോധിച്ചിട്ടുണ്ട്. ഭക്ഷണത്തിലെ മായം വീടുകളിൽ കണ്ടെത്തുന്ന വിധം മൊബൈൽ ലാബ് സംവിധാനം പരിചയപ്പെടുത്തി ലാബ് ടെക്നീഷ്യൻ അനന്തകുമാർ വിശദീകരിച്ചു. ജില്ലയിൽ തിരഞ്ഞെടുത്ത 37 സ്‌കൂളുകളിൽ ആണ് പദ്ധതി നടപ്പാക്കുന്നത്. പുതുക്കോട് സ്‌കൂളിൽ പദ്ധതിയ്ക്ക് ഫുഡ് സേഫ്റ്റ് ഓഫീസർ പി.വി. ആസാദ് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |