തൃശൂർ: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ദിവസങ്ങളായി ഉറക്കക്കുറവ് അനുഭവപ്പെട്ടതിനെ തുടർന്നാണ് ചികിത്സ തേടിയതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
മാനസിക സംഘർഷമാണ് ഉറക്കക്കുറവിന് കാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പൾസർ സുനിയെ അടുത്ത ദിവസം ചോദ്യം ചെയ്യാനിരിക്കെയാണ് ചികിത്സ തേടൽ.
ഇന്നലെ ഉച്ചയോടെ നെടുമ്പാശേരി പൊലീസാണ് സുനിയെ ആശുപത്രിയിലെത്തിച്ചത്. സൈക്യാട്രിക് വിഭാഗത്തിലെത്തി ഡോക്ടറെ കണ്ടു. ജയിലിൽ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പൾസർ സുനി നേരത്തെ ആരോപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |