താനൂർ : അഞ്ച് വർഷമായി പരീക്ഷ പാസായിട്ടും എൽ.എസ്.എസ്-യു.എസ്.എസ് സ്‌കോളർഷിപ്പ് തുക വിദ്യാർത്ഥികൾക്ക് ഉടൻ നൽകണമെന്ന് കെ.എസ്.ടി.യു താനൂർ ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഒരു വർഷം 1000 രൂപ വെച്ച് 3 വർഷം നൽകുന്ന തുക അഞ്ച് വർഷമായിട്ടും നൽകിയിട്ടില്ല. പ്രതിഷേധങ്ങൾ ഉയരുമ്പോൾ ചെറിയ ശതമാനം തുക മാത്രം നൽകുന്ന രീതിയാണ് സർക്കാർ കൈക്കൊള്ളുന്നത്. പരീക്ഷ പാസായിട്ടും തുക ലഭിക്കാത്തവരുടെ യഥാർത്ഥ കണക്കെടുത്ത് വിദ്യാർത്ഥി പരീക്ഷ എഴുതിയ സ്‌കൂളിൽ നിന്നു തന്നെ കുട്ടിക്ക് തുക കൈപ്പറ്റാനുള്ള സാഹചര്യമൊരുക്കണമെന്നും കെ.എസ്.ടി.യു ആവശ്യപ്പെട്ടു. ഉപജില്ലാ സമ്മേളനം താനൂർ എസ്.എം.യു.പി സ്‌കൂളിൽ നഗരസഭാ ചെയർമാൻ ശംസുദ്ധീൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.യു പ്രസിഡന്റ് നൗഫൽ അടിയാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. സ്വത്യം തേടുന്ന പൊതുവിദ്യാഭ്യാസം എന്ന സമ്മേളന പ്രമേയം സംസ്ഥാന സെക്രട്ടറി പി.കെ.എം ഷഹീദ് അവതരിപ്പിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന സർവീസ് സെഷനിൽ റസാക്ക് കക്കാട് ക്ലാസെടുത്തു. ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ.എം ഷാഫി,റഹീം കുണ്ടൂർ,കോട്ട വീരാൻകുട്ടി, കെ.എം ഹനീഫ,എം.വി ഹസ്സൻകോയ,കെ.പി ജലീൽ,ടി.അസൈനാർ,ബഷീർ അഹമ്മദ്,എം.ഷറഫുദ്ധീൻ,എ.റസിയ, റഹീം അരീക്കാട്,യു.കെ മുസ്തഫ,കെ.വി ഫൈസൽ,പി.ടി ഖലീലുൽ അമീൻ,ഐ.പി അബൂബക്കർ സിദ്ധീഖ്,പി.എം അലിക്കുട്ടി എന്നിവർ പ്രസംഗിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |