ശാസ്താംകോട്ട: യുവാവിനെ ആളുമാറി അക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ നാലുപേരെ ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തു. കടപുഴ നടുവിലക്കര കൂടാരത്തിൽ വീട്ടിൽ ഹരിക്കുട്ടനാണ് (21) പരിക്കേറ്റത്. പടി. കല്ലട വിളന്തറ നിതിൻ ഭവനത്തിൽ കിച്ചു എന്ന നിഖിൽ രാജ് (22), വിളന്തറ വലിയ പാടം അജിത ഭവനത്തിൽ അനന്തു (21), മൈനാഗപ്പള്ളി വേങ്ങ പരപ്പാടിയിൽ ലക്ഷ്മി ഭവനത്തിൽ അനീഷ് (21), പോരുവഴി അമ്പലത്തും ഭാഗം അജയഭവനത്തിൽ അപ്പു എന്നു വിളിക്കുന്ന അജയദേവ് (21) എന്നിവരെയാണ് ശാസ്താംകോട്ട സി.ഐ അനുപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഒന്നിന് രാത്രി ഒൻപതോടെ കടപുഴ തോട്ടത്തിൽ കടവിൽവച്ചായിരുന്നു ആക്രമണം. പടിഞ്ഞാറെ കല്ലട പഞ്ചായത്ത് ഗ്രൗണ്ടിൽ കളിക്കാൻ വന്നവർ തമ്മിലുള്ള വഴക്കിൽപ്പെട്ടയാളെന്ന് തെറ്റിദ്ധരിച്ചാണ് ഹരിക്കുട്ടനെ പത്തോളം പേർ ചേർന്ന് അക്രമിച്ചത്. പടി. കല്ലട വലിയ പാടം അമൃത വിഹാറിൽ മി ജ്വൽ (18) വലിയ പാടം ഉലകം വിളവടക്കതിൽ അനിൽ ചന്ദ്രൻ (20) വിളന്തറ ആലും വിള വടക്കതിൽ അനു എന്നു വിളിക്കുന്ന ഉണ്ണി (20) വലിയ പാടം അബി ഭവനത്തിൽ അബി ഗോപിനാഥ് (22) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |