പോക്സോ കേസിലും വർദ്ധന
കൊല്ലം: കുട്ടികൾക്കും സ്ത്രീകൾക്കുമെതിരെ സൈബർ കുറ്റകൃത്യങ്ങൾ ഉൾപ്പെടെ അതിക്രമത്തിൽ വർദ്ധക്കുന്നതായി പൊലീസിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. പരാതി ലഭിച്ചവയും പൊലീസ് സ്വമേധയാ എടുത്ത കേസുകളും മാത്രമാണിത്. ഇതിന്റെ ഇരട്ടിയിലധികം സംഭവങ്ങൾ മറച്ചുവയ്ക്കപ്പെടുകയാണ്.
കുട്ടികൾക്കെതിരെയുള്ള അതിക്രമത്തെ കുറിച്ച് സംസാരിക്കുന്നതിന് പോലും പലരും മടികാട്ടുകയാണ്. ലൈംഗികാതിക്രമം ഉണ്ടാകുന്ന കേസുകളിൽ 80 ശതമാനത്തിലധികവും മാതാപിതാക്കളുടെ സുഹൃത്തുക്കളോ അടുത്ത ബന്ധുക്കളോ ആണെന്നത് കേസിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.
കുട്ടികളിൽ അവബോധം സൃഷ്ടിച്ച് അതിക്രമം ഉണ്ടായാൽ രക്ഷിതാക്കളോടോ അദ്ധ്യാപകരോടോ പങ്കുവയ്ക്കാൻ പഠിപ്പിക്കണമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. തന്റെയടുത്ത് ചികിത്സയ്ക്കായെത്തിയവരിൽ 80 ശതമാനത്തിലധികം പേരും ചെറുപ്പത്തിൽ ലൈംഗികാതിക്രമത്തിന് വിധേയരായവരാണെന്ന് ജില്ലയിലെ പ്രമുഖ മനോരോഗ വിദഗ്ദ്ധൻ സാക്ഷ്യപ്പെടുത്തുന്നു. ഇതിൽ ആൺകുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്നതാണ് വസ്തുത.
നിയമം ശക്തമാക്കാൻ സംസ്ഥാന സർക്കാർ
1. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയാൻ ശക്തമായ നിയമം കൊണ്ടുവരാൻ സംസ്ഥാന സർക്കാർ രണ്ടുവർഷം മുമ്പേ ശ്രമം ആരംഭിച്ചിരുന്നു
2. ലൈംഗികപരമായും അല്ലാതെയും കുട്ടികളെ ഉപദ്റവിച്ചാൽ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുന്നതടക്കമുള്ള കടുത്ത നടപടി സ്വീകരിക്കുന്ന നിയമഭേദഗതിയാണ് ലക്ഷ്യം
3. സർക്കാർ തലത്തിൽ നടപടികൾ നടന്നുവരികയാണെന്നാണ് സൂചന
4. നിലവിൽ കുട്ടികൾക്കായി രണ്ട് പ്രധാന നിയമങ്ങളാണുള്ളത്
5. 2015ൽ നിലവിൽ വന്ന ബാലാവകാശ കമ്മിഷൻ നിയമവും ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനായി 2012ൽ നടപ്പാക്കിയ പോക്‌സോ നിയമവും
ജില്ലയിൽ പോക്സോ കേസുകൾ
(പൊലീസ് പരിധി - 2019 - 2020 - 2021)
കൊല്ലം സിറ്റി - 122 - 107 - 127
റൂറൽ - 167- 143 - 195
സൈബർ കുറ്റകൃത്യങ്ങൾ (സംസ്ഥാനത്ത്)
2021ൽ - 955
2020ൽ - 426
സംസ്ഥാനത്ത് കുട്ടികൾക്കെതിരായ അതിക്രമം (മരണം ബ്രായ്ക്കറ്റിൽ)
2020ൽ - 3941 (29)
2021ൽ - 4349 (36)
സഹായത്തിന് വിളിക്കാം
നിർഭയ: 1800 4251 400, 0471 2331059
കേരള പൊലീസ് ചിരി ഹെൽപ്പ് ലൈൻ: 9497900200
""
കുട്ടികളിലെ പെരുമാറ്റ വൈകല്യങ്ങൾ, വൈകാരികവും യക്തിപരവുമായ പ്രശ്നങ്ങൾ, പഠന പ്രശ്നങ്ങൾ, ശാരീരികമായ വെല്ലുവിളികൾ എന്നിവയ്ക്കായി ഹെൽപ്പ് ലൈനിൽ വിളിക്കാം.
പൊലീസ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |