പത്തനംതിട്ട: കേന്ദ്ര റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിൽ സെൻട്രൽ റോഡ് ഫണ്ടിൽ നിന്ന് 32.6 കി. മീറ്റർ റോഡ് നിർമ്മാണത്തിന് 50.4 കോടി രൂപ അനുവദിച്ചതായി ആന്റോ ആന്റണി എം. പി അറിയിച്ചു.
11 കിലോമീറ്റർ ദൈർഘ്യമുള്ള വകയാർ -അതിരുങ്കൽ -കുളത്തുമൺ -കല്ലേലി റോഡിന് 18 കോടി രൂപയും 10 കിലോമീറ്റർ ദൈർഘ്യമുള്ള മഞ്ഞക്കടമ്പ് മാവനാൽ ആനകുത്തി കുമ്മണ്ണൂർ റോഡിന് 15 കോടി രൂപയും, 11.6 കി. മീറ്റർ ദൈർഘ്യമുള്ള മണ്ണാറക്കുളഞ്ഞി -പുതുക്കുളം -പൊതീപ്പാട് -മുണ്ടക്കൽ -കുമ്പളാം പൊയ്ക റോഡിന് 17.4കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.
100 ശതമാനവും കേന്ദ്ര സഹായത്തോടെ ദേശീയ നിലവാരത്തിലാണ് നിർമ്മിക്കുന്നത്. കേന്ദ്ര റോഡ് പദ്ധതിയിൽ പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽ ഇതിനോടകം 73.94 കോടി രൂപ ചെലവഴിച്ച് 91 കി. മീറ്റർ ദൈർഘ്യമുള്ള 5 റോഡുകളാണ് പൂർത്തീകരിച്ചിരിക്കുന്നത്.
തടിയൂർ കുരുടാമണ്ണിൽകടവ് പേരൂച്ചാൽ റോഡ് (12 കോടി), എരുമേലി പൂഞ്ഞാർ റോഡ് (24.30 കോടി),
മല്ലപ്പള്ളി -ചെറുകോൽ പ്പുഴ- കോഴഞ്ചേരി റോഡ് (16 കോടി),മല്ലപ്പള്ളി പുല്ലാട് റോഡ് (12.64 കോടി), കാഞ്ഞിരപ്പള്ളി തമ്പലക്കാട് എലിക്കുളം റോഡ് (9 കോടി.) എന്നിവയാണ് പണിപൂർത്തിയാക്കിയത്.
മല്ലപ്പള്ളി -പുല്ലാട് റോഡിന്റെ സൈഡ് കോൺക്രീറ്റിംഗ് ഉൾപ്പെടെയുള്ള രണ്ടാം ഘട്ട നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തീകരിച്ചുകൊണ്ടിരിക്കുകയാണ്.
കേരളത്തിൽ ഏറ്റവും കൂടുതൽ കേന്ദ്ര റോഡ് ഫണ്ട് ലഭ്യമായ മണ്ഡലമായി പത്തനംതിട്ട പാർലമെന്റ് മണ്ഡലം മാറി.
ആന്റോ ആന്റണി എം. പി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |