കായംകുളം: കുന്നത്താലുംമൂട് ബിവറേജ് ഷോപ്പിന് മുമ്പിൽ ബിയർ വാങ്ങാനെത്തിയ പുതുപ്പള്ളി സ്വദേശിയെ ബിയർ കുപ്പി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച കേസിലെ രണ്ടാം പ്രതി അറസ്റ്റിൽ. തെക്കേ മങ്കുഴി മുറിയിൽ മോനു നിവാസിൽ കിളി മോനു എന്നു വിളിക്കുന്ന മോനു (24)വാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച്ച രാത്രി 8.30 മണിയോടെ കുന്നത്താലുംമൂട് ബിവറേജ് ഷോപ്പിന് മുമ്പിലായിരുന്നു സംഭവം. ബിയർ വാങ്ങി നൽകാൻ പറഞ്ഞിട്ട് നൽകാത്തതിനെത്തുടർന്നായിരുന്നു ആക്രമണം. കായംകുളം, വള്ളികുന്നം തുടങ്ങിയ സ്റ്റേഷനുകളിലെ കേസുകളിൽ പ്രതിയായ മോനുവിനോടൊപ്പം ഉണ്ടായിരുന്ന മൈ ലോ എന്ന് വിളിക്കുന്ന അഖിൽ അസ്കർ, കിളിമാനൂർ സുഭാഷ് എന്നു വിളിക്കുന്ന സുഭാഷ് എന്നിവർ ഒളിവിലാണ്. കായംകുളം ഡി.വൈ.എസ്.പി. അലക്സ് ബേബിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സി.ഐ. മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |