പഴയങ്ങാടി: കൊള്ള ലാഭമുണ്ടാക്കാനുള്ള മുതലാളിത്വ കാഴ്ചപ്പാടാണ് അമിതമായ പ്രകൃതി ചൂഷണത്തിന് കാരണമെന്ന് കൃഷിമന്ത്രി പി.പ്രസാദ്. സി.പി.എം പാർട്ടി കോൺഗ്രസിന് മുന്നോടിയായി പഴയങ്ങാടിയിൽ പരിസ്ഥിതി, മനുഷ്യൻ, വികസനം എന്ന വിഷയത്തെ അധികരിച്ച് സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇത് വലിയ രീതിയിൽ പരിസ്ഥിതിക പ്രശ്നമുണ്ടാക്കുന്നു. തെറ്റായ വികസന രീതിയാണിത്. കമ്മ്യൂണിസം കൃത്യമായി പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത ഉയർത്തിപ്പിടിക്കുന്നുണ്ട്. ഈ ഭൂമി വരും തലമുറക്ക് കൂടിയുള്ളതാണെന്ന് മാർക്സും ഏംഗൽസ് പറഞ്ഞതും അതിനാലാണ്. ഓരോ കാലത്തിനും യോജിച്ച പുരോഗതിയുണ്ടാവണം.വനസംരക്ഷണ ത്തോട് ഒപ്പം ബദൽ ഊർജ്ജ ശക്തിയും കാണേണ്ട കാലമാണിത്.ആഗോള താപനം ഉൾപ്പടെ നിയന്ത്രിക്കാൻ ശാസ്ത്ര സാങ്കേതിക വളർച്ച വികസനത്തിന് പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഒ.വി.നാരായണൻ അദ്ധ്യക്ഷത വഹിച്ചു . സി.ഐ.ടി.യു അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി കെ.ചന്ദ്രൻപിള്ള, മഹിളാ അസ്സോസിയേഷൻ സംസ്ഥാന ട്രഷറർ ഇ.പത്മാവതി, സി .പി .എം സംസ്ഥാന കമ്മിറ്റി അംഗം ടി .വി. രാജേഷ് , സ്വാഗത സംഘം ചെയർമാൻ പി.പി. ദാമോദരൻ ,എം.വിജിൻ എം.എൽ.എ,ആർ.അജിത,വി. വിനോദ്,പി .ജനാർദ്ദനൻ,സന്തോഷ് എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ കെ പത്മനാഭൻ സ്വാഗതം പറഞ്ഞു. .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |