കൊച്ചി: കൈത്തറി വ്യവസായത്തിന് ജി.എസ്.ടിയും വരുമാന നികുതിയും ഏർപ്പെടുത്തിയ കേന്ദ്ര നടപടി പുനഃപരിശോധിക്കണമെന്ന് കേരള സ്റ്റേറ്റ് കൈത്തറി കൗൺസിൽ അംഗം ടി.എസ്.ബേബി കേന്ദ്രമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
കൈത്തറി ഉത്പന്നങ്ങൾക്ക് 5 മുതൽ 10 ശതമാനം വരെ ജി.എസ്.ടിയും ഒരു കോടിയിലധികം വാർഷികവിറ്റുവരവുള്ള സംഘങ്ങൾക്ക് രണ്ടുശതമാനം വരുമാന നികുതിയുമാണ് ഏർപ്പെടുത്തിയത്. ഇത് കേരളത്തിലെ കൈത്തറി, ഹാൻടെക്‌സ് മേഖലയെ പൂർണമായും തകർക്കും. ഒന്നാം പഞ്ചവത്സര പദ്ധതിയിൽ കൈത്തറി മേഖലയുടെ ഉന്നമനത്തിനായി ഒട്ടേറെ പദ്ധതികളുണ്ടായിരുന്നു. 1990കളിൽ കേന്ദ്രം നൽകിയ റിബേറ്റും മാർക്കറ്റിംഗ് പ്രോത്സാഹന ഫണ്ടും പക്ഷേ, നിറുത്തലാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |