മലപ്പുറം: പൊതുവിപണിയിലെ കരിഞ്ചന്ത, പൂഴ്ത്തിവെയ്പ്പ്, വിലക്കയറ്റം എന്നിവ തടയുന്നതിനായി വ്യാപാര സ്ഥാപനങ്ങളിൽ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ പരിശോധ നടത്തി. ഏറനാട് മഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള പരിശോധന സംഘം മഞ്ചേരി, ആനക്കയം, പാണായി, മുണ്ടുപറമ്പ്, മലപ്പുറം എന്നിവിടങ്ങളിലെ പലവ്യഞ്ജനക്കടകൾ, പച്ചക്കറിക്കടകൾ, ഇറച്ചിക്കടകൾ, മത്സ്യക്കടകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. വില വിവര പട്ടിക പ്രദർശിപ്പിക്കാത്തതിനും പാക്ക് ചെയ്ത സാധനങ്ങളിൽ വിലവിവരം രേഖപ്പെടുത്താത്തതിനും അഞ്ച് കടകൾക്കെതിരെ നടപടിയെടുത്തു. അവശ്യ വസ്തുക്കൾക്ക് അമിത വില ഈടാക്കുന്നതായുള്ള പരാതിയിൽ വില കുറയ്ക്കാൻ കർശന നിർദേശം നൽകി. വരുംദിവസങ്ങളിൽ സംയുക്ത സ്‌ക്വാഡിന്റെ നേതൃത്വത്തിൽ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന തുടരും. താലൂക്ക് സപ്ലൈ ഓഫീസർ സി.എ. വിനോദ്കുമാർ, റേഷനിംഗ് ഇൻസ്‌പെക്ടർ പി. പ്രദീപ്, ജീവനക്കാരായ കെ. സന്തോഷ്‌കുമാർ, എം. സുഹൈൽ, ടി. രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |