മലപ്പുറം: പീഡന കേസിലെ പ്രതി ഇരയെ ഭീഷണിപ്പെടുത്തിയതായി പരാതി. ഇതുമായി ബന്ധപ്പെട്ട് ഇരയുടെ പിതാവ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. ഇദ്ദേഹത്തിന്റെ മകളെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലെ പ്രതി ഫിറോസ് അത്തിക്കാവിലാണ് മകളുടെ സ്‌കൂളിലെത്തി വധഭീഷണി നടത്തിയത്. പ്രതിയെ കൊളത്തൂർ, മലപ്പുറം പൊലീസ് സ്‌റ്റേഷൻ പരിധിയിൽ പ്രവേശിക്കുന്നത് വിലക്കി പെരിന്തൽമണ്ണ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ഇത് ലംഘിച്ച് പ്രതി ഇവിടങ്ങളിൽ സ്ഥിരമായി വരാറുണ്ടെന്ന് അറിഞ്ഞ ഇരയുടെ പിതാവ് ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് പീഡനത്തിന് ഇരയായ മകളെ പ്രതി ഭീഷണിപ്പെടുത്തിയതെന്ന് പിതാവ് ഇസ്മായിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വധഭീഷണിയുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിൽ നടപടി സ്വീകരിക്കാൻ പൊലീസ് ശ്രമിച്ചില്ലെന്നും പ്രതിക്ക് കൂട്ടുനിൽക്കുന്ന സമീപനമാണ് പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നും പിതാവ് ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |