കുന്നത്തൂർ: ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ ഏഴുവർഷം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചു. ശാസ്താംകോട്ട നടയുടെ തെക്കതിൽ വീട്ടിൽ ഉണ്ണിക്കൃഷ്ണൻ ആചാരിയെയാണ് കരുനാഗപ്പള്ളി അസി. സെഷൻസ് കോടതി ജഡ്ജി എഫ്.ആർ. സിനി ശിക്ഷിച്ചത്.
2017 നവംബർ 15ന് വൈകിട്ട് 7 ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. മദ്യപിക്കാൻ പണം നൽകാത്തത്തിലുള്ള വിരോധത്തിൽ കമ്പിവടി കൊണ്ട് തലയ്ക്കും ശരീരത്തിലും അടിക്കുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ നീണ്ടകര എൻ.എസ്. ബൈജു ഹാജരായി. ശാസ്താംകോട്ട സി.ഐയായിരുന്ന വി.എസ്. പ്രശാന്ത്, എസ്.ഐ രാജീവ് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |