തിരുവനന്തപുരം: രാഷ്ട്രീയ കുടിപക കൊലപാതകങ്ങളടക്കം സംസ്ഥാനത്ത് ചോര വീഴ്ത്തി ഈ വർഷം നടന്നത് 60 കൊലപാതകങ്ങൾ. ഇക്കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളിലെ കണക്ക് പ്രകാരമാണിത്. സ്ത്രീധന പീഡന മരണം 2 അണ്.
ജനുവരി - ഏപ്രിൽ കാലയളവിൽ രാഷ്ട്രീയ പാർട്ടികളുടെ പേരിൽ ക്രിമിനലുകൾ കൊന്നൊടുക്കിയത് 6 പേരെയാണ്. കൊലപ്പെട്ടവരിൽ ഏറെയും സാധാരണക്കാരായ രാഷ്ട്രീയ പ്രവർത്തകരായിരുന്നു. കൊലപ്പെട്ടവരിൽ വിദ്യാർത്ഥികളുമുണ്ട്.
സംസ്ഥാനത്തേ ജനങ്ങളുടെ സൈര്യ ജീവിതത്തെ ഭീതിയിലാക്കിയാണ് ക്രിമിനലുകൾ ശക്തി പ്രാപിച്ചു വരുന്നത്. ക്രിമിനലുകളെ അമർച്ച ചെയ്യാൻ നിയമവും പരാജയപ്പെടുന്നതായി കൊലപാതക കണക്കുകൾ സൂചിപ്പിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |