നെടുമങ്ങാട്: അമിതവേഗതയിൽ മോട്ടോർ സൈക്കിൾ ഓടിച്ചത് ചോദ്യം ചെയ്ത യുവാവിനെ കൂട്ടം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ. കൊല്ലംകാവ് നരിച്ചിലോട് എൻ.ആർ മനസിലിൽ മുഹമ്മദ് മുക്താർ (19), സഹോദരൻ മുഹമ്മദ് അഫാസ് (18), നെടുമങ്ങാട് പറമുട്ടം നാൽക്കാലി പൊയ്കയിൽ ഹസൻ (21), കൊപ്പം അമാനത്ത് വീട്ടിൽ ആദം മുഹമ്മദ് (20) എന്നിവരെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാത്രി 7.30ന് നെടുമങ്ങാട് കൊല്ലംകാവ് നരിച്ചിലോട് റോഡിൽ പ്രതിയായ അഫസ് അമിത വേഗതയിൽ മോട്ടോർ സൈക്കിൾ ഓടിച്ചത് ചോദ്യം ചെയ്ത നരിച്ചിലോട് സ്വദേശി വിനോദുമായി തർക്കമുണ്ടായി. തുടർന്ന് അഫസ് അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ സഹോദരൻ മുഹമ്മദ് മുക്താർ ഉൾപ്പെടെ എട്ടോളം പേർ ചേർന്ന് വിനോദിനെ ദേഹോപദ്രവം ഏല്പിക്കുകയും ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ചുകൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രതികൾ സഞ്ചരിച്ച നാല് മോട്ടോർ സൈക്കിളുകൾ കസ്റ്റഡിയിലെടുത്തു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള വിനോദിന് തലയോട്ടിക്ക് പൊട്ടലുള്ളതായി ഡോക്ടർ അറിയിച്ചിട്ടുണ്ട്.
നെടുമങ്ങാട് ഡി.വൈ.എസ്.പി സുൽഫിക്കറിന്റെ നേതൃത്വത്തിൽ നെടുമങ്ങാട് പൊലീസ് ഇൻസ്‌പെക്ടർ സന്തോഷ് കുമാർ, എസ്.ഐമാരായ സൂര്യ, മണിക്കുട്ടൻ നായർ, പ്രൊബെഷൻ എസ്.ഐ റോജോ, സി.പി.ഒമാരായ മാധവൻ, അനിൽ കുമാർ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. പ്രതികളെ കോടതി റിമാന്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |