# വിമർശനങ്ങൾ അടിസ്ഥാനമില്ലാത്തതെന്ന് കാട്ടി ബി.ജെ.പി കൗൺസിലർ സെക്രട്ടറിക്ക് കത്ത് നൽകി
ചേർത്തല:നഗരസഭയിൽ ബാഹ്യശക്തികളുടെ ഇടപെടുന്നതായുള്ള കൗൺസിൽ യോഗത്തിലെ വിമർശനത്തിൽ അന്വേഷണം ഉണ്ടായേക്കില്ല. കൗൺസിലിന്റെ അണ്ടയിൽ ഉൾപ്പെടാത്ത വിഷയമായതിനാൽ ഇത് ഔദ്യോഗിക ചർച്ചയായി കണക്കാക്കാൻ കഴിയില്ല.എന്നാൽ വിഷയത്തിൽ കൗൺസിലർമാർ രേഖാമൂലം പരാതി നൽകിയാൽ അന്വേഷണം ഉണ്ടാകുമെന്ന് നഗരസഭാ സെക്രട്ടറി പറഞ്ഞു.ചൊവ്വാഴ്ച നടന്ന കൗൺസിൽ യോഗത്തിലാണ് ബാഹ്യശക്തികളുടെ ഇടപെടൽ രൂക്ഷമായ ചർച്ചയായത്. നഗരസഭയുടെ നിർണായക വിവരങ്ങൾ ബാഹ്യശക്തികളുടെ ഇടപെടലിൽ ചോരുന്നതായി ഭരണപക്ഷത്തെ സി.പി.എം അംഗങ്ങളാണ് ഉന്നയിച്ചത്.ഇതിന് പ്രതിപക്ഷമായ കോൺഗ്രസിൽ നിന്നും പിന്തുണയുണ്ടായി.ബി.ജെ.പി അംഗങ്ങൾ ചർച്ചയിൽ പങ്കെടുത്തില്ലെങ്കിലും പ്രതിരോധിക്കുകയോ എതിർപ്പുയർത്തുകയോ ചെയ്തില്ല. എന്നാൽ യാതൊരു അടിസ്ഥാനവുമില്ലാതെ നഗരസഭയെയും കൗൺസിലറെയും മുൻകൗൺസിലറെയും അപകീർത്തിപെടുത്തുയെന്ന ലക്ഷ്യത്തിലാണ് ചർച്ചകളും പ്രചരണവുമെന്നുകാട്ടി ബി.ജെ.പി കൗൺസിലർ രാജശ്രീ ജ്യോതിഷ് നഗരസഭാ സെക്രട്ടറിക്ക് കത്തുനൽകി.
ഗുരുതരമായ വിഷയം ഉത്തമ വിശ്വാസത്തിലോ തെളിവിന്മേലോ ഉന്നയിക്കുകയാണെങ്കിൽ അതു അജണ്ടയിൽ ഉൾപ്പെടുത്തി ചർച്ചചെയ്യുമായിരുന്നെന്നും അടിസ്ഥാനമില്ലാത്തതാണെന്നതിനാലാണ് അജണ്ടക്കു പുറത്തു ചർച്ചചെയ്തതെന്നും കത്തിൽ പറയുന്നു.വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്ന വിവരങ്ങൾ അപേക്ഷകനു ലഭ്യമാകുന്നത് ദുരുദ്ദേശത്തോടെ വ്യാഖ്യാനിക്കുന്നത് നഗരസഭയുടെ വിശ്വാസ്യതയെ കളങ്കപ്പെടുത്തുമെന്നും ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്നും സെക്രട്ടറിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |