കണ്ണൂർ: ജില്ലയിൽ ബസുകൾ കേന്ദ്രീകരിച്ച് മാലമോഷണം പതിവുസംഭവായി. കഴിഞ്ഞ ദിവസം താണയിൽ നിന്നും കാൾടെക്സിലേക്ക് യാത്രചെയ്ത വലിയന്നൂർ സ്വദേശി ലതികയുടെ (60) നാലരപവന്റെ സ്വർണമാലയാണ് കവർന്നത്. സംഭവത്തിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നാടോടി സ്ത്രീകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. നഗരത്തിൽ തന്നെ സമാന രീതിയിൽ നാലോളം പേരുടെ മാല മോഷണം പോയിട്ടുണ്ട്. കഴിഞ്ഞ ദിവസം പയ്യന്നൂരും സമാന രീതിയിൽ മോഷണം നടന്നിട്ടുണ്ട്.
ഒന്നല്ല,വേഷം രണ്ട്
ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ നാടോടി സ്ത്രീകൾ ബസുകളിൽ കയറി ഗർഭിണിയാണെന്ന വ്യാജേന സീറ്റുകളിൽ സ്ഥാനം ഉറപ്പിക്കുന്നതോടെയാണ് മാല ഓപ്പറേഷൻ തുടങ്ങുന്നത്. ഗർഭിണിയാണെന്ന് തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് ഇവരുടെ കൈവശം ഉണ്ടായിരിക്കും. രണ്ടിൽ കൂടുതൽ വസ്ത്രങ്ങൾ ഇവർ ധരിച്ചിട്ടുണ്ടാകും. മാല കവർന്ന് അടുത്ത ബസ് സ്റ്റോപ്പിലിറങ്ങി കൂട്ടാളിക്ക് കൈമാറിയ ഉടൻ വസ്ത്രം മാറ്റും. പിന്നെ അടുത്ത ബസിലേക്ക്. വസ്ത്രം ഇടയ്ക്കിടയ്ക്ക് മാറുന്നത് കൊണ്ട് ആളെ തിരിച്ചറിയാൻ കഴിയില്ലെന്ന് പൊലീസും പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |