മലപ്പുറം: പുല്ലങ്കോട് ആസ്പിൻവാൾ റബ്ബർ എസ്റ്റേറ്റ് മാനേജ്‌മെന്റിന്റെ താത്പര്യങ്ങൾക്ക് വഴങ്ങി തൊഴിലാളികളെ കള്ളക്കേസിൽ കുടുക്കുന്ന കാളികാവ് പൊലീസ് നടപടി അവസാനിപ്പിക്കണമെന്ന് നോർത്ത് കേരള എസ്‌റ്റേറ്റ് ലേബർ കോൺഗ്രസ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സ്ഥാപനം വർഷങ്ങളായി തുടരുന്ന തൊഴിൽ നിയമ ലംഘനങ്ങളും ഏകാധിപത്യ നിലപാടുകളും ചോദ്യം ചെയ്തതാണ് മാനേജ്മെന്റിന്റെ പ്രതികാര നടപടികൾക്ക് കാരണം.1999ന് ശേഷം നിറുത്തിവെച്ച റഫറണ്ടം നടത്തണമെന്ന് സംഘടന ആവശ്യപ്പെട്ടപ്പോൾ തങ്ങളെ ഒഴിവാക്കിക്കൊണ്ട് മറ്റ് യൂണിയനുകളെ ഉൾപ്പെടുത്തി റഫറണ്ടം നടത്താൻ ശ്രമിക്കുകയാണ് മാനേജ്‌മെന്റ്. ഇതിനെ ചോദ്യം ചെയ്ത് ബന്ധപ്പെട്ടവർക്ക് പരാതി നൽകുകയും ഹൈക്കോടതിയിൽ കേസ് കൊടുക്കുകയും ചെയ്തു. ഇതിന്റെ പ്രതികാരമെന്നോണം ഇല്ലാത്ത കുറ്റം ചുമത്തി തൊഴിലാളികളെ സ്ഥാപനത്തിൽ നിന്ന് പിരിച്ചു വിടാനുള്ള ശ്രമമാണ് മാനേജ്‌മെന്റ് നടത്തുന്നതെന്ന് ഭാരവാഹികളായ എ. നാസർ, ഒ. സിറാജ്, ഇ.കെ. അബ്ദുൽസലാം, ടി. സഫീർ, ഒ.കെ. നാസർ എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |