വടകര: വിനോദ കേന്ദ്രമായ സാൻഡ്ബാങ്ക്സിൽ സെക്യൂരിറ്റി ജീവനക്കാർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് പരിക്ക്. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സാൻഡ് ബാങ്ക്സിലെ സെക്യൂരിറ്റി ജീവനക്കാരായ അജിത്ത് കുമാറും ആശിക്കും തമ്മിൽ സംഘർഷമുണ്ടായത്. ആഷിഖിന് കൈക്ക് മുറിവേറ്റു. വടകര കോസ്റ്റൽ പൊലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. പരിക്ക് ഗുരുതമല്ലെന്ന് പൊലീസ് പറഞ്ഞു.
സെക്യൂരിറ്റി ജീവനക്കാരൂടെ സംഘർഷം ഭയപ്പെടുത്തുന്ന തരത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നേരത്തെ നിരവധി തവണ ഇത്തരം സംഘർഷങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ടത്രേ. സാൻഡ് ബാങ്ക്സിലെത്തുന്ന സഞ്ചാരികളോടും നാട്ടുകാരോടും അപമര്യാദയോടെയാണ് സെക്യൂരിറ്റി ജീവനക്കാർ പെരുമാറുന്നതെന്ന് നിരവധി തവണ പരാതിപ്പെട്ടിരുന്നെെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരുവിധത്തിലുള്ള ഇടപെടലുമുണ്ടായിട്ടില്ലെന്നും പരാതിയുയർന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |