തൊടുപുഴ . രണ്ട് കിലോ കഞ്ചാവ് കടത്തിയ കേസിലെ പ്രതിയ്ക്ക് നാല് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. കോതമംഗലം പനംങ്കര മാവുംതൊട്ടി ആലുങ്കൽ വീട്ടിൽ അൻസാറിനെയാണ് (24) തൊടുപുഴ എൻ ഡി പി എസ് കോടതി ജഡ്ജി ജി അനിൽ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിന തടവ് അനുഭവിക്കണം. 2018 ഫെബ്രുവരി 22 നായിരുന്നു കേസിനാസ്പദമായ സംഭവം. ബോഡിമെട്ട് എക്‌സൈസ് ചെക്ക്പോസ്റ്റിൽ വാഹനങ്ങൾ പരിശോധിക്കുന്നതിനിടെയാണ് രണ്ട് കിലോ ഗ്രാം കഞ്ചാവുമായി അൻസാർ പിടിയിലായത്. ബോഡിമെട്ട് എക്‌സൈസ് ഇൻസ്‌പെക്ടറായിരുന്ന സാബു ആർ. ചന്ദ്രയാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |