കൊല്ലം: ഹാരിസൺ മലയാളം പ്ലാന്റേഷൻ കൈവശം വച്ചിരിക്കുന്ന ഭൂമി വ്യാജ ആധാരമാണെന്ന് വിജിലൻസും ഫോറൻസിക് വിഭാഗവും കണ്ടെത്തിയതിനാൽ ആധാരങ്ങൾ റദ്ദ് ചെയ്ത് ഭൂമി സർക്കാർ ഏറ്റെടുക്കണമെന്ന് കെ.പി.സി.സി അംഗവും സമരസമിതി ചെയർമാനുമായ സി.ആർ.നജീബ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
വ്യാജ ആധാരത്തിന്റെ മറവിൽ കോടിക്കണക്കിന് രൂപാ വിലപിടിപ്പുള്ള സർക്കാർ ഭൂമി മറിച്ച് വില്പന നടത്തുകയായിരുന്നു. ഹാരിസൺ മലയാളം പ്ലാന്റേഷനും ഇടതുമുന്നണി സർക്കാരും ഒത്തുകളിച്ച് സർക്കാർ വക ഭൂമി വ്യാജപ്രമാണമുണ്ടാക്കി കൈവശപ്പെടുത്തിയിരിക്കുകയാണെന്ന് ബോദ്ധ്യപ്പെട്ടിട്ടും ഭൂമി ഏറ്റെടുക്കാത്തതിന്റെ പിന്നിൽ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |