കൊല്ലം: ജലാശയങ്ങളുടെ വീണ്ടെടുപ്പിനായുള്ള സംസ്ഥാന സർക്കാരിന്റെ തെളിനീരൊഴുകട്ടെ പദ്ധതിയോട് മുഖം തിരിച്ച് കൊല്ലം കോർപ്പറേഷൻ. ജില്ലയിലെ മറ്റെല്ലാ തദ്ദേശ സ്ഥാപനങ്ങളും പദ്ധതി ആവേശത്തോടെ ഏറ്റെടുക്കുമ്പോൾ കൊല്ലം കോർപ്പറേഷൻ പ്രാരംഭ പ്രവർത്തനങ്ങളുടെ ഭാഗമായി ജലാശയങ്ങളുടെ സാമ്പിൾ ശേഖരണത്തിന് പോലും തയ്യാറാകുന്നില്ല.
നദികൾ, കായലുകൾ, തോടുകൾ, നീർത്തടങ്ങൾ എന്നിവയിലേക്ക് മാലിന്യം ഒഴുകിയെത്തുന്നത് തടയുകയാണ് തെളിനീരൊഴുകട്ടെ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് ജലാശയങ്ങളിലെ ജലസാമ്പിളുകൾ ശേഖരിക്കുന്നത്. ഓരോ ഡിവിഷനിലും ജലാശയങ്ങളിൽ നിന്ന് ആറ് സാമ്പിളുകൾ വീതമാണ് ശേഖരിക്കേണ്ടത്. സംസ്ഥാനതലത്തിൽ കോർപ്പറേഷനുകളിലെ സാമ്പിൾ ശേഖരണത്തിന് കുടുംബശ്രീ സി.ഡി.എസുകളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇവർക്ക് പരിശീലനം നൽകാൻ പോയിട്ട് കുടുംബശ്രീയുമായി ഇക്കാര്യം ചർച്ച ചെയ്യാൻ പോലും കോർപ്പറേഷൻ തയ്യാറായിട്ടില്ല.
പദ്ധതി വഴിയിൽ തള്ളി
1. ഒരോ ജലാശയത്തിലേക്കും മാലിന്യം ഒഴുകിയെത്തുന്ന സ്ഥലം കണ്ടെത്തുന്നതിനാണ് വിവിധ ഡിവിഷനുകളിൽ നിന്ന് സാമ്പിൾ ശേഖരിക്കുന്നത്
2. പരിശോധനാ ഫലം അടിസ്ഥാനമാക്കി മാലിന്യം ഒഴുകിയെത്തുന്ന ഓടകളും പൈപ്പ് ലൈനുകളും കണ്ടെത്തി അടയ്ക്കും
3. തുടർന്ന് ഇവിടേക്ക് ഒഴുകിയെത്തിയിരുന്ന മലിനജലം സംസ്കരിക്കാൻ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റുകൾക്കുള്ള പദ്ധതി തയ്യാറാക്കും
4. കോളിഫോം ബാക്ടീരിയ, ഓക്സിജൻ നിലവാരത്തെ ബാധിക്കുന്ന ആൽഗകൾ എന്നിവയുടെ സാന്നിദ്ധ്യമാണ് പരിശോധിക്കുന്നത്
ഭീഷണി നേരിടുന്ന ജലാശയങ്ങൾ
അഷ്ടമുടി കായൽ
കൊല്ലം തോട്
വട്ടക്കായൽ
ചൂരാങ്കിൽതോട്
മണിച്ചിത്തോട്
ഒന്നോ രണ്ടോ ദിവസം കൊണ്ടാണ് സാമ്പിൾ ശേഖരിക്കുന്നത്. വാട്ടർ അതോറിറ്റി അടക്കമുള്ള വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് കുടുംബശ്രീ പ്രവർത്തകരെ സാമ്പിൾ ശേഖരണത്തിന് സജ്ജരാക്കുന്നത്.
ഉദ്യോഗസ്ഥർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |