പുനലൂർ: ഗവ. താലൂക്ക് ആശുപത്രിയിൽ ശ്വാസംമുട്ടലിന് ചികിത്സ തേടിയെത്തിയ വൃദ്ധൻ മരിച്ചത് മരുന്ന് മാറി നൽകിയതിനെ തുടർന്നെന്ന് പരാതി. ആനപേട്ട കോങ്കലിൽ നിന്ന് ഇടമൺ ഉദയഗിരി സിന്ധുഭവനിൽ താമസക്കാരനായ ആനന്ദനാണ് (75) മരിച്ചത്.
ഇന്നലെ വൈകിട്ട് 3.30 ഓടെയാണ് സംഭവം. ഹൃദയ സംബന്ധമായ ചികിത്സയ്ക്കെത്തിയ ചെമ്പനരുവി സ്വദേശിനിക്ക് നൽകേണ്ട ഗുളികകൾ ആനന്ദന് നിൽകിയതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് ആരോപിച്ച് മകൻ പരാതി നൽകിയതായി പുനലൂർ പൊലീസ് അറിയിച്ചു.
ആരോപണം അടിസ്ഥാന രഹിതമാണെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഹൃദയ തകരാറിന് പുറമേ രക്ത പരിശോധനയിലും സ്കാനിംഗിലും ആനന്ദന് തകരാർ കണ്ടെത്തിയിരുന്നുവെന്നും സൂപ്രണ്ട് പറഞ്ഞു. പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും. ഭാര്യ: ലക്ഷ്മി. മക്കൾ: സിന്ധു, സിനു, സുനിൽ കുമാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |