മലപ്പുറം: കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ആയുഷ് മന്ത്രാലയത്തിന്റെ ദേശീയ ആയുർവേദ ശിശുരോഗ വിദഗ്ദ്ധരുടെ തുടർ വിദ്യാഭ്യാസ പരിപാടിയ്ക്ക് വൈദ്യരത്നം പി.എസ് വാര്യർ ആയുർവേദ കോളേജിൽ ഇന്ന് തുടക്കം കുറിക്കും. ആറു ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ 16 ഓളം സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. ദേശീയ ആരോഗ്യനയത്തിൽ ആയുർവേദത്തിന്റെ സംഭാവനകൾ ഉൾക്കൊള്ളുന്ന ശാസ്ത്രീയമായ ആയുർവേദ പരിപാടികൾ ചർച്ചചെയ്യപ്പെടും. പ്രാഥമിക ആരോഗ്യ സംരക്ഷണത്തിലൂടെ ശിശുക്കളുടെ ആരോഗ്യ സംരക്ഷണത്തിനുള്ള ആയുർവേദ പദ്ധതികൾ, ഓട്ടിസം, ഭിന്നശേഷീ പരിചരണം, നാഡീ സംബന്ധമായ രോഗങ്ങളുടെ ചികിത്സ, ഭ്രൂണാവസ്ഥയിലുള്ള ശിശുവിന്റെ പരിചരണം, കുട്ടികളിലെ ത്വക്ക് രോഗങ്ങൾ തുടങ്ങിയ വിഷയങ്ങളിലുള്ള പ്രബന്ധാവതരണം നടക്കും. ശൈശവാവസ്ഥയിലുള്ള കുഞ്ഞുങ്ങളുടെ അരോഗ്യ സംരക്ഷണ പരിപാടികളിൽ കേരളത്തിന്റെ തനതു ആയുർവേദ രീതികളിലുള്ള അവതരണങ്ങൾ പ്രത്യേകം ചർച്ച ചെയ്യും.
ആൾ ഇൻഡ്യ ഇൻസ്റ്റിട്ട്യൂട്ട് ഒഫ് ആയുർവേദ ഡൽഹി, ദേശീയ ആയുർവേദ ഇൻസ്റ്റിട്ട്യൂട്ട് ജയ്പൂർ, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, ഗുജറാത്ത് ആയുർവേദ യൂണിവേഴ്സിറ്റി ജാംനഗർ എന്നീ ആയുർവേദ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രഗത്ഭർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |