കൊല്ലം: ആയുർവേദ ആശുപത്രിയിലെ മരംമുറി വിവാദവുമായി ബന്ധപ്പെട്ട് നെടുമ്പന ഗ്രാമപഞ്ചായത്ത് കമ്മിറ്റിയിൽ കയ്യാങ്കളിയും വാക്കേറ്റവും.
തനിക്കൊ പഞ്ചായത്തംഗത്തിനോ മരം മുറിക്കലിൽ ബന്ധമില്ലെന്ന് പ്രസിഡന്റ് പറഞ്ഞു. മരം വെട്ടുകാരാണ് മുറിച്ചത്. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഈ സമയം ഉണ്ടായിരുന്നു. ആശുപത്രി സൂപ്രണ്ടിന്റെ അനുവാദത്തോടെയാണ് മരം മുറിച്ചത്. ദിവസങ്ങൾ കഴിഞ്ഞിട്ടും ഡോക്ടർ പരാതി നൽകാത്തത് ദുരൂഹമാണന്നും പ്രസിഡന്റ് പറഞ്ഞു. ഇതോടെ കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധവുമായി രംഗത്ത് വന്നു.
ഏഴ് പ്രതിപക്ഷ മെമ്പർമാരും പ്രസിഡന്റിന്റെ ചേമ്പറിന് മുന്നിൽ പ്രതിഷേധിച്ച് മുദ്രാവാക്യം വിളിച്ചു. ഇവരെ നേരിടാനായി ഭരണപക്ഷ അംഗങ്ങൾ കടന്നുവന്നത് പ്രതിഷേധം കനപ്പിച്ചു.
തുടർന്ന് പഞ്ചായത്തിന് മുന്നിൽ അജണ്ടകളടങ്ങിയ നോട്ടീസ് കോൺഗ്രസ് പ്രവർത്തകർ കത്തിച്ചു. പഞ്ചായത്ത് ഓഫീസിന് മുന്നിൽ യോഗം നടത്തി മിനിറ്റ്സ് കത്തിക്കുകയും ചെയ്തു. കണ്ണനല്ലൂർ സമദ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും മുഖത്തല ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ഫൈസൽ കുളപ്പാടം ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |