വൈത്തിരി: മദ്ധ്യവയസ്‌കയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് 10 വർഷം തടവും പിഴയും. ബത്തേരി നമ്പിക്കൊല്ലി കോളനിയിലെ ബസവരാജ് (ബസവൻ (62) നാണ് കൽപ്പറ്റ അഡിഷണൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് കോടതി 1 ജഡ്ജ് എ.വി രാജകുമാര പത്ത് വർഷം തടവും പതിനായിരം രൂപ പിഴയും വിധിച്ചത്. ചുണ്ടേൽ വട്ടക്കുണ്ട് കോളനിയിലെ ലീലയാണ്(47) കൊല്ലപ്പെട്ടത്. 2018 ഡിസംബർ 16നായിരുന്നു സംഭവം. ഇരുവരും ഒന്നിച്ച് താമസിച്ചു വരികയായിരുന്നു. ഇതിനിടെയാണ് ലീലയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അന്നത്തെ വൈത്തിരി സി.ഐ അബ്ദുൾ ഷരീഫ് ആണ് ആദ്യഘട്ടത്തിൽ കേസന്വേഷിച്ചത്. പിന്നീട് വന്ന സി.ഐ പ്രവീൺ കുമാറാണ് തുടരന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.കൃത്യത്തിന് ശേഷം കർണാടകയിൽ ഒഴിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ഏഴ് മാസത്തിന് ശേഷം ബത്തേരയിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. എരുമാട് മങ്കര കോളനിയിലെ വെള്ളു എന്നയാളെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ അനുഭവിച്ചയാളാണ് ബസവൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |