SignIn
Kerala Kaumudi Online
Thursday, 19 September 2024 6.47 AM IST

ഇടപ്പള്ളി- മൂത്തകുന്നം റോഡ് വികസനം: കെട്ടിടങ്ങൾ ഇന്നു പൊളിച്ചു തുടങ്ങും

Increase Font Size Decrease Font Size Print Page
df

കൊച്ചി: ദേശീയപാത 66 ഇടപ്പള്ളി- മൂത്തകുന്നം റോഡ് വീതി കൂട്ടി വികസിപ്പിക്കുന്നതിന് മുന്നോടിയായി കെട്ടിടങ്ങൾ പൊളിച്ചുനീക്കൽ ഇന്ന് ആരംഭിക്കും. ഉച്ചയ്ക്ക് 12ന് ജില്ലാ കളക്ടർ ജാഫർ മാലിക് മൂത്തകുന്നത്തെ സൈറ്റ് സന്ദർശിക്കും.
ദേശീയപാത വികസനം എങ്ങുമെത്താതെ നീളുന്നുവെന്ന മാദ്ധ്യമ വാർത്തകൾക്കും പ്രദേശവാസികളുടെ പ്രതിഷേധങ്ങൾക്കും പിന്നാലെയാണ് നഷ്ടപരിഹാരം സ്വീകരിച്ചവരുടെ കെട്ടിടങ്ങൾ പൊളിക്കുന്നത്.

ആകെ 31 ഹെക്ടർ സ്ഥലം ഏറ്റെടുക്കാനുള്ളതിൽ 22.20 ഹെക്ടറാണ് ഇതുവരെ ഏറ്റെടുത്തത്. കഴിഞ്ഞ ആഗസ്റ്റിനു ശേഷം ഒരിഞ്ചു പോലും ഏറ്റെടുക്കാൻ അധികൃതർക്കായില്ല. 30ഹെക്ടറും സ്വകാര്യഭൂമിയാണ്. ഇതുവരെ 880കോടി രൂപ നഷ്ടപരിഹാരമായി നൽകി.

സ്ഥലമേറ്റെടുപ്പ് ഏപ്രിലിൽ പൂർത്തീകരിക്കുമെന്നും നഷ്ടപരിഹാര വിതരണം മേയിൽ തീർക്കുമെന്നുമാണ് ലാൻഡ് അക്വിസിഷൻ വിഭാഗം ഉറപ്പ് നൽകിയിരുന്നത്. ഇതെല്ലാം പാടെപാളി. നഷ്ടപരിഹാരം അനുവദിക്കുന്നതിന് ആവശ്യമായ മുഴുവൻ രേഖകളും ലഭ്യമല്ലാത്തതാണു കാലതാമസം നേരിടുന്നതിനു കാരണമെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. സർട്ടിഫിക്കറ്റുകളും മറ്റു രേഖകളും പ്രത്യേക പരിഗണന നൽകി പെട്ടെന്ന് ലഭ്യമാക്കുന്നതിനു ജില്ലാ ഭരണകൂടം തീരുമാനിച്ചെങ്കിലും നടപ്പായില്ല.


 ലക്ഷ്യമിട്ടത് 2021
2021ൽ പദ്ധതി പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഇടപ്പള്ളി മുതൽ മൂത്തകുന്നം വരെ ഭാഗത്തെ കൊടുംവളവുകളിലും മറ്റും അപകടങ്ങൾ തുടർക്കഥയായതോടെയാണ് പാതവികസനത്തിന് തുടക്കമായത്. 2005ലായിരുന്നു പദ്ധതി വിഭാവനം. 2018 മുതലാണ് പാതവികസനം സംബന്ധിച്ച നടപടികൾക്ക് വീണ്ടും അനക്കം വച്ചത്. പ്രദേശവാസികളുടെയും വ്യാപാരികളുടെയും പരിസ്ഥിതി പ്രവർത്തകരുടെയും ശക്തമായ എതിർപ്പുകൾ ഇപ്പോഴുമുണ്ട്. സ്ഥലമേറ്റെടുക്കുന്ന നടപടികളിൽ എതിർപ്പുണ്ടെങ്കിലും ഇന്ന് പ്രതിഷേധം സംഘടിപ്പിക്കില്ലെന്ന് സമരസമിതി കൺവീനർ ഹാഷിം ചേന്നംപള്ളി കേരളകൗമുദിയോട് പറഞ്ഞു.

 ഇതുവരെ
സ്ഥലമേറ്റെടുപ്പ് അറിയിപ്പ്

സ്ഥലങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു

ഏറ്റെടുപ്പ്

നഷ്ടപരിഹാരം പ്രഖ്യാപിച്ചു നൽകി (880കോടി)

നിർമ്മാണ ജോലിക്ക് ടെൻഡർ നൽകി

 ഇനി
സ്ഥലമേറ്റെടുപ്പും നഷ്ടപരിഹാരം നൽകലും പൂർത്തീകരിക്കണം

എൻ.എച്ച്.എ.ഐയ്ക്ക് കൈമാറൽ

 കടന്നു പോകുന്ന പ്രധാന സ്ഥലങ്ങൾ
ചേരാനല്ലൂർ, കോട്ടുവള്ളി, വരാപ്പുഴ, വടക്കേക്കര, ആലങ്ങാട് പഞ്ചായത്തുകൾ, പറവൂർ മുൻസിപ്പാലിറ്റി, ഇടപ്പള്ളി, മൂത്തകുന്നം


ആകെ ദൂരം- 24.8 കിലോമീറ്റർ
വീതി- 45 മീറ്റർ
ടെൻഡർ ക്ഷണിച്ചത് - ജുലായ് 6, 2021
എസ്റ്റിമേറ്റ് തുക- 1,501.47കോടി

കരാറുകാർ: ഓറിയന്റൽ കൺസ്ട്രക്ഷൻസ്

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, NATIONAL HIGHWAY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.