കുന്നത്തൂർ: പടിഞ്ഞാറെ കല്ലടയിൽ ചാരായം വാറ്റ് നടന്നുവന്ന വാടക വീട്ടിൽ റെയ്ഡിനെത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ വളർത്തുനായയെ അഴിച്ചുവിട്ട് പ്രതി രക്ഷപ്പെട്ടു. ഇടുക്കി ഈട്ടിക്കവല തങ്കമണി കുഴുവേലി മറ്റത്ത് വീട്ടിൽ സെബാസ്റ്റ്യൻ തോമസാണ് രക്ഷപ്പെട്ടത്.
വലിയപാടത്ത് തൃക്കോവിൽവട്ടം സ്വദേശി വാടകയ്ക്ക് കൊടുത്ത വീട്ടിലാണ് ഇയാൾ വാറ്റും വിൽപ്പനയും നടത്തിയിരുന്നത്. വിളന്തറ സ്വദേശിയായ പ്രജിത്താണ് ഇയാളുടെ സഹായി. രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സംഘം ഞായറാഴ്ച വൈകിട്ടാണ് പരിശോധനയ്ക്ക് എത്തിയത്.
വീട്ടിൽ നിന്ന് 20 ലിറ്റർ ചാരായവും 325 ലിറ്റർ കോടയും കണ്ടെത്തി. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് റേഞ്ച് ഇൻസ്‌പെക്ടർ എൻ.ജി. അജയകുമാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |