കോഴിക്കോട്: വിവിധ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന മുഴുവൻ ഫയലുകളും തീർപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഫയൽ അദാലത്ത് യജ്ഞത്തിന് ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായി. ഓരോ വകുപ്പിലും ഫയൽ അദാലത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി നോഡൽ ഓഫീസറെ നിയമിച്ചു. എല്ലാ ആഴ്ചകളിലും ഫയൽ തീർപ്പാക്കലിന്റെ പുരോഗതി വിലയിരുത്താൻ ഗൂഗിൾ സ്‌പ്രെഡ് ഷീറ്റും തയ്യാറാക്കിയിട്ടുണ്ട്. ഫയൽ അദാലത്ത് സെപ്തംബർ 30 വരെ നീണ്ടുനിൽക്കും. കഴിഞ്ഞ 13 ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അദ്ധ്യക്ഷതയിൽ എല്ലാ വകുപ്പ് മേധാവികളുടെയും യോഗം ചേർന്നിരുന്നു. രണ്ടാഴ്ചയിലൊരിക്കൽ ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ വകുപ്പു മേധാവികളുടെ യോഗം ചേർന്ന് പ്രവർത്തന പരോഗതി വിലയിരുത്തും. ഇതു കൂടാതെ ഫയൽ തീർപ്പാക്കുന്നതിനായി മന്ത്രിയുടെ അദ്ധ്യക്ഷതയിൽ മെഗാ ഫയൽ അദാലത്തും ഉടൻ നടപ്പാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |