തൃശൂർ: 60 വയസ് തികഞ്ഞ് ക്ഷേമനിധി പെൻഷൻ പറ്റുന്ന തൊഴിലാളികളുടെ റിട്ടയർമെന്റ് തുക നൽകണമെന്നും പെൻഷൻ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെ വിവേചനപരമായ നിലപാട് അവസാനിപ്പിക്കണമെന്നും ഓൾ കേരള ടൈലേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം. തൊഴിലാളികളുടെ ഇരട്ട പെൻഷൻ നിറുത്തലാക്കിയ തീരുമാനത്തിനെതിരെ ശക്തമായ നിലപാട് എടുക്കാൻ സമ്മേളനം തീരുമാനിച്ചു.
മിനിമം പെൻഷൻ 10,000 രൂപയാക്കണം. നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവിനെതിരെ പ്രക്ഷോഭസമരം നടത്തും. തൃശൂർ ടെയ്‌ലറിംഗ് കോളേജും ടെയ്‌ലറിംഗ് പാർക്കും പ്രവർത്തികമാക്കണം - സമ്മേളനം ആവശ്യപ്പെട്ടു. യോഗത്തിൽ എം.കെ. പ്രകാശൻ, എ.എസ്. കുട്ടപ്പൻ, ജി. സജീവൻ, എസ്. സതികുമാർ എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ 51 അംഗ സംസ്ഥാന കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
ഭാരവാഹികൾ: കെ.എസ്. സോമൻ (സംസ്ഥാന പ്രസിഡന്റ്), എസ്. സതികുമാർ, കെ. മാനുക്കുട്ടൻ, കെ.എൻ. ചന്ദ്രൻ, ഖദിജ ഹംസ (വൈസ് പ്രസിഡന്റുമാർ), എൻ.സി. ബാബു (ജനറൽ സെക്രട്ടറി), എം.കെ. പ്രകാശൻ, എ.എസ്. കുട്ടപ്പൻ, ജി. സജീവൻ, വി.ജി. ഉഷകുമാരി (സെക്രട്ടറിമാർ), ജി. കാർത്തികേയൻ (ട്രഷറർ). സരസ്വതി അമ്മാൾ, പി.എം. പുഷ്പകുമാരി, രാധാ വിജയൻ (സംസ്ഥാന അപ്പീൽ കമ്മറ്റിയിൽ അംഗങ്ങൾ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |