പിടിയിലായ യുവതി മയക്കുമരുന്ന് കേസിൽ റിമാൻഡിലായ ദീപുവിന്റെ കാമുകി
ആലപ്പുഴ: മാരാരിക്കുളത്ത് അനധികൃതമായി വാടക വീട്ടിൽ സൂക്ഷിച്ചിരുന്ന വിദേശ മദ്യവുമായി യുവതിയെ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ പിടിയിലായി. മട്ടാഞ്ചേരി മുണ്ടംവേലി കുട്ടത്തിൽ പറമ്പിൽ സജിത സെബാസ്റ്റ്യൻ (39)നെയാണ് നാർക്കോട്ടിക് സെൽ ഡിവൈ എസ്.പി എം.കെ.ബിനു കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കഞ്ചാവ് ചെടിയും ഹാൻസും ചന്ദനത്തടിയുമായി മണ്ണഞ്ചേരി പൊലീസിന്റെ പിടിയിലായ കലവൂർ സ്വദേശി ദീപുവിന്റെ കാമുകിയാണ് പിടിയിലായ സജിത. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 9-ാം വാർഡിൽ നാടേക്കാട് ജംഗ്ഷന് സമീപമുള്ള ഇവർ താമസിച്ചിരുന്ന വാടക വീട്ടിൽ നിന്ന് 142 ബോട്ടിൽ ചെയർമാൻ എന്ന് പേരുള്ള അര ലിറ്ററിന്റെ വിദേശ മദ്യം, മാജിക്ക് മൊമന്റിന്റെ 750മില്ലിലിറ്ററിന്റെ 8 വലിയ ബോട്ടിൽ എന്നിവ ഉൾപ്പെടെ 77 ലിറ്റർ വിദേശ മദ്യവും വാറ്റുപകരണങ്ങൾ, 30 ലിറ്റർ കോട, ചന്ദന മുട്ടി എന്നിവ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും മാരാരിക്കുളം പൊലീസും ചേർന്ന് പിടിച്ചെടുത്തു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 20-ാം വാർഡിൽ കലവൂർ നമ്പുകുളങ്ങര വെളിയിൽ വീട്ടിൽ ദീപു ഫേസ് ബുക്കിലൂടെയാണ് സജിതയുമായി പരിചയതെട്ടത്. രണ്ടുവർഷം മുമ്പ് ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച ദീപുവുമായി കഴിഞ്ഞ ഒൻപത് മാസമായി ഈ വീട്ടിൽ വാടക്ക് താമസിച്ചു വരുകയായിരുന്നു. ഇതിന് മുമ്പ് ജില്ലയുടെ പലഭാഗത്തും ഇരുവരും മാറിമാറി ഭാര്യ ഭർത്താക്കന്മാർ എന്ന പേരിൽ താമസിച്ച് വരികയായിരുന്നു. ദീപുവിനെ ചോദ്യം ചെയ്തപ്പോഴാണ് സജിതയും ദീപവുമായി ചേർന്ന് മാസങ്ങളായി മദ്യ-മയ്ക്ക് മരുന്ന് കച്ചവടം നടത്തിവരികയായിരുന്നു എന്ന വിവരം ലഭിച്ചത്. വിദേശമദ്യവും വാറ്റും ലഹരി പദാർത്ഥങ്ങളും വിറ്റ് ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. ഇവർക്ക് സാമ്പത്തിക സഹായവും മറ്റ് സഹായങ്ങളും ചെയ്തവരെ പറ്റി വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരുന്നു. കോടതിയിൽ ഹാജരാക്കിയ സജിതയെ റിമാൻഡ് ചെയ്തു. ജില്ലാ പൊലീസ് മേധാവി ജി.ജയ്ദേവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബിനു കുമാറിന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ആലപ്പുഴ ഡിവൈ എസ്.പി എൻ.ആർ.ജയരാജിന്റെ നേതൃത്വത്തിലുള്ള മാരാരിക്കുളം സി.ഐ രാജേഷും സംഘവും ചേർന്ന് മിന്നൽ പരിശോധന നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |