വിഴിഞ്ഞം: വസ്തു തർക്കത്തെ തുടർന്ന് മകൾ അച്ഛനെ തലയ്ക്കടിച്ചു പരിക്കേൽപ്പിച്ചു. പയറ്റുവിള പുളിയൂർക്കോണം കുന്നുവിള വീട്ടിൽ ശ്രീധരൻ നാടാരെയാണ് (73), മകൾ മിനിമോൾ (46) കല്ല് കൊണ്ട് തലയ്ക്കടിച്ചു പരിക്കേല്പിച്ചത്. മിനിമോളെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച വൈകിട്ടാണ് സ്വത്ത് തർക്കത്തെ തുടർന്ന് മകൾ അക്രമം നടത്തിയതെന്ന് വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശി പറഞ്ഞു. മിനിമോൾ ശ്രീധരനെയും മകൻ അനിലിനെയും മരുമകളെയും അവരുടെ കുട്ടികളെയും അസഭ്യം പറയുകയും അനിലിന്റെ കാർ തല്ലിപ്പൊട്ടിക്കുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ മിനിമോൾ പിതാവ് ശ്രീധരനെ പിടിച്ചു തള്ളി താഴെയിട്ട് മർദ്ദിക്കുകയായിരുന്നു. തുടർന്ന് കല്ലെടുത്ത് ശ്രീധരൻ നാടാരുടെ തലയ്ക്ക് അടിച്ചു.
നേരത്തെ സർജറി നടത്തി കമ്പി ഇട്ടിരുന്ന കാലിന്റെ ഭാഗത്ത് ചവിട്ടുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
ശ്രീധരന്റെ തലയിൽ 8 തുന്നലുണ്ട്. സഹോദരന് സ്വത്ത് കൂടുതൽ കൊടുത്തു എന്ന കാരണത്താൽ മിനിമോൾ നിരന്തരം ശ്രീധരനുമായി വഴക്ക് ഉണ്ടാക്കുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |