കൊല്ലം: നിരോധനം മറന്ന് ജില്ലയിലെ പ്രമുഖ സൂപ്പർമാർക്കറ്റുകൾ അടക്കമുള്ള വ്യാപാരസ്ഥാപനങ്ങളിൽ ഭക്ഷ്യവസ്തുക്കൾക്കൊപ്പം കീടനാശിനിയും രാസവളങ്ങളും വിൽക്കുന്നുവെന്ന പരാതി ഉയർന്നതിനെ തുടർന്ന് പരിശോധന ശക്തമാക്കണമെന്ന ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ നൽകിയ നിർദ്ദേശത്തിന് പുല്ലുവില.
അനധികൃത കീടനാശിനി, രാസവള വിൽപ്പന വ്യാപകമായതായി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് പരിശോധനയ്ക്ക് ഉത്തരവിട്ടത്. ആദ്യ ദിനം നടത്തിയ പരിശോധനയിൽ ജില്ലയിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയുടെ വിവിധ ശാഖകളിൽ അനധികൃത വിൽപ്പന കണ്ടെത്തിയിരുന്നു. എന്നാൽ കൃഷി ഓഫീസർമാർ ചിലയിടങ്ങളിൽ പേരിനുമാത്രമാണ് പരിശോധന നടത്തിയത്. മറ്റിടങ്ങളിലാകട്ടെ ഉത്തരവുണ്ടായിട്ടും പരിശോധനയ്ക്കായി കസേരയിൽ നിന്നനങ്ങിയതുമില്ല. പരിശോധന നടത്തി മൂന്ന് ദിവസത്തിനകം ബ്ലോക്ക് തല റിപ്പോർട്ട് നൽകണമെന്നാവശ്യപ്പെട്ട് 16നാണ് കൃഷി ഡയറക്ടർ ഉത്തരവിറക്കിയത്.
മുൻകരുതലോ സുരക്ഷാ ക്രമീകരണങ്ങളോ ഇല്ലാതെ കുട്ടികൾക്കുള്ള ഭക്ഷ്യവസ്തുക്കൾക്കൊപ്പമാണ് പല വ്യാപാര സ്ഥാപനങ്ങളിലും ഇവ സൂക്ഷിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |