കർശന നടപടിയെന്ന് മോട്ടോർവാഹന വകുപ്പ്
തൃക്കാക്കര: കുരുന്നുകളെയും കയറ്റി ഡോർ ഡെക്കർമാരില്ലാതെ ഓടുന്ന സ്കൂൾ ബസുകൾക്കെതിരെ കർശന നടപടിയെടുക്കാൻ മോട്ടോർ വാഹനവകുപ്പ്. ബന്ധപ്പെട്ട സ്കൂളിനെതിരെയും നടപടിയുണ്ടാകും.
സ്കൂൾ ബസിന്റെ ഡോറിൽ നിന്ന് കുട്ടികൾ തെറിച്ചുവീണ് അപകടത്തിൽപ്പെട്ട സംഭവങ്ങൾ ലോക്ക്ഡൗണിന് മുമ്പ് നിരവധിയുണ്ടായിരുന്നു. നീണ്ട ഇടവേളയ്ക്കുശേഷം സ്കൂളുകൾ വീണ്ടും തുറന്നപ്പോഴും ചില സ്കൂൾ ബസുകളിൽ ഡോർ ചെക്കർമാരില്ലാത്ത സ്ഥിതിയാണ്. പ്ലേ സ്കൂളുകളിലും എൽ.കെ.ജിയിലും പഠിക്കുന്നവർ ഉൾപ്പെടെ മൂന്ന് വയസുമുതലുള്ള കുട്ടികൾ സ്കൂൾ ബസുകളിൽ യാത്ര ചെയ്യുന്നുണ്ട്. ഭൂരിഭാഗം ബസുകളിലും മുതിർന്ന കുട്ടികളാണ് കുട്ടികളെ കയറ്റുന്നതും ഇറക്കുന്നതും. സ്കൂൾ മാനേജ്മെന്റ് നേരിട്ട് നടത്തുന്ന സ്കൂൾ ബസുകളിൽ പോലും ഡോർ ചെക്കർമാരില്ലാത്ത സ്ഥിതിയുണ്ട്.
''ഡോർ ചെക്കർമാരില്ലാത്ത സ്കൂൾ ബസുകൾക്കെതിരെ കർശന നടപടിയെടുക്കും. സ്കൂൾ വാഹനങ്ങളിൽ വിദ്യാർത്ഥികളുടെ സുരക്ഷയുടെ ഉത്തരവാദിത്വം സ്കൂൾ അധികൃതർക്കും ബസ് ജീവനക്കാർക്കുമാണ്""
പി.എം.ഷെബീർ.
ആർ.ടി.ഒ., എറണാകുളം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |