ഹരിപ്പാട്: ബീഹാർ സ്വദേശിക്ക് സഹായ ഹസ്തവുമായി ഹരിപ്പാട് സേവാഭാരതി പ്രവർത്തകർ. ബീഹാർ പുരുളി സ്വദേശിയായ വിശ്വജിത്ത് (28) ഏതാനും മാസങ്ങൾക്ക് മുമ്പ് ജോലി ആവശ്യത്തിനായി ഹരിപ്പാട് വന്നതാണ്. എന്നാൽ,കാലിനു ഉണ്ടായ ആഴത്തിലുള്ള മുറിവ് കാരണം കാലിലെ ഞരമ്പ് മുറിഞ്ഞതിനാൽ ഒരുകാലിന്റെ സ്വാധീനം നഷ്ടപ്പെട്ട് വടിയുടെ സഹായത്താലാണ് നടന്നിരുന്നത്. ആഹാരവും വെള്ളവും ഇല്ലാതെ ചേപ്പാട് ബസ്റ്റാൻഡിൽ അലഞ്ഞു തിരിഞ്ഞ് നടന്ന വിശ്വജിത്തിനെ ചേപ്പാട് സ്വദേശിയായ റിട്ട. ജവാൻ ഷാജി തോമസ് കാണാൻ ഇടയായി. വിവരങ്ങൾ ചേദിച്ച് അറിയുകയും തുടർന്ന് നിരവധി സന്നദ്ധ സംഘടനകളെ സമീപിക്കുകയുമായിരുന്നു. അങ്ങനയാണ് ഹരിപ്പാട് സേവാഭാരതി പ്രവർത്തകരുമായി ബന്ധപ്പെട്ടത്. വളരെ അവശനായ ഇയാളെ ഹരിപ്പാട് റയിൽവേ സ്റ്റേഷനിൽ എത്തിച്ച് നന്നായി കുളിപ്പിച്ച് പുതിയ വസ്ത്രവും, ഭക്ഷണവും വാങ്ങിനൽകുകയും ഹരിപ്പാട് നിന്നും വിശ്വജിത്തിന്റെ സ്വദേശമായ പുരുളിയവരെയുള്ള റയിൽവെേ ടിക്കറ്റ് എടുത്തു നൽകുകയും ചെയ്തു. ഹരിപ്പാട് റയിൽവേ ജീവനക്കാരുടെ പൂർണ പിന്തുണയോടെ സേവാഭാരതി പ്രവർത്തകരായ ഗണേശ് പാളയത്തിൽ, മുരുകൻ, സുനിൽ മേനോൻ, ചേപ്പാട് സ്വദേശിയായ സജി തോമസ് എന്നിവർ ചേർന്നാണ് നേതൃത്വം നൽകിയത്. ഇന്ന് വൈകിട്ട് 6 മണിയുടെ ഷാലിമാർ എക്സ്പ്രസ് ട്രയിനിലാണ് വിശ്വജിത്ത് യാത്ര പോകുന്നത് .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |