ആറ്റിങ്ങൽ: കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപത്ത് തോപ്പിൽ ഇടവഴിയിലെ പുരയിടത്തിൽ മാലിന്യം നിക്ഷേപിക്കാൻ എത്തിയവരെ നാട്ടുകാർ പിടികൂടി നഗരസഭാ ഹെൽത്ത് സ്ക്വാഡിന് കൈമാറി. മാലിന്യം കൊണ്ടുവന്ന വാഹനവും പിടിച്ചെടുത്തു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. 20 ചാക്ക് മാലിന്യമാണ് പിടിച്ചെടുത്തത്.
നഗരസഭാ പരിധിക്ക് വെളിയിലെ പാലമൂടുള്ള രാജേഷ് എന്ന വ്യക്തിയുടെ നിർദ്ദേശ പ്രകാരമാണ് ചാക്കു കെട്ടുകൾ ഇവിടെ നിക്ഷേപിക്കാൻ എത്തിയതെന്ന് ഡ്രൈവർ പറഞ്ഞു.
പിഴ ഈടാക്കിയ ശേഷം വാഹനം തുടർ നടപടിക്കായി പൊലീസിന് കൈമാറുമെന്ന് ഹെൽത്ത് സൂപ്പർവൈസർ ബി. അജയകുമാർ പറഞ്ഞു. 2018 മുതൽ 2021 വരെയുള്ള കാലയളവിൽ മാലിന്യം പൊതു നിരത്തിൽ വലിച്ചെറിയുന്നതും വാഹനത്തിൽ കൊണ്ട് നിക്ഷേപിക്കുന്നതുമായ വിവിധ കേസുകളിൽ 2 ലക്ഷം രൂപയോളം പിഴ ചുമത്തി നിയമ നടപടി സ്വീകരിച്ചതായി നഗരസഭാ അധികൃതർ പറഞ്ഞു. ഹെൽത്ത് ഇൻസ്പെക്ടർ എസ്.എസ്. മനോജ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷെൻസി, മുബാറക്ക് ഇസ്മായിൽ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |