SignIn
Kerala Kaumudi Online
Friday, 20 September 2024 12.38 AM IST

ദക്ഷിണേന്ത്യയിലെ കലാ സാംസ്കാരിക ഹബ്ബായി മാറാൻ കോവളം ക്രാഫ്റ്റ് ആൻഡ് ആർട്സ് വില്ലേജ്

Increase Font Size Decrease Font Size Print Page

വിഴിഞ്ഞം: സഞ്ചാരികളെ വരവേൽക്കാൻ കലാപരമ്പരകളുമായി കോവളം ക്രാഫ്റ്റ് ആൻഡ് ആർട്സ് വില്ലേജ്. കലാപ്രേമികളെ ലക്ഷ്യമിട്ട് ദ്വൈവാര കലോത്സവങ്ങൾക്ക് തുടക്കമാവുകയാണ്. ഒന്നും മൂന്നും വെള്ളിയാഴ്ചകളിൽ നഗരസായാഹ്നം സമ്പന്നമാക്കാൻ 'സെന്റർ സ്റ്റേജ്'. ഇനിമുതൽ എല്ലാമാസവും രണ്ട് കലാമേളവീതം ഉണ്ടാകും. ആദ്യത്തെയും മൂന്നാമത്തെയും വെള്ളിയാഴ്ച്ചകളിൽ നടക്കുന്ന കലാമേളയ്ക്ക് സെന്റർ സ്റ്റേജ് എന്നാണു പേര്. തുടർന്ന് പ്രതിദിന സാംസ്ക്കാരികപരിപാടികൾ എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യപടിയാണിതെന്ന് ക്രാഫ്റ്റ് വില്ലേജ് അധികൃതർ അറിയിച്ചു. ഇതോടൊപ്പം ലോകസംഗീതോത്സവങ്ങൾ നടത്തുന്നതിനുള്ള പദ്ധതികളും തയാറാക്കുന്നുണ്ട്. ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാന കലാസാംസ്ക്കാരിക ഹബ്ബായി ക്രാഫ്റ്റ് വില്ലേജിനെ മാറ്റാനുള്ള വിപുലമായ പദ്ധതിയുടെ ഭാഗമാണ് പ്രതിദിനകലാസന്ധ്യകളും ലോകമേളകളും. പ്രാരംഭമായി ആസൂത്രണം ചെയ്ത ജൂലായ്-ആഗസ്റ്റ് മാസങ്ങളിലെ പരിപാടികളിൽ രാജ്യത്തെ പ്രമുഖകലാകാരന്മാർ പങ്കെടുക്കും.

സെന്റർ സ്റ്റേജിന്റെ ആദ്യ എഡിഷൻ ജൂലായ് ഒന്നിന് നടക്കും. പ്രശസ്ത നടൻ സന്തോഷ് കീഴാറ്റൂരിന്റെ സോളോ ഡ്രാമയായ 'പെൺനടൻ ആണ് ആദ്യദിനത്തിലെ ആദ്യപരിപാടി. വൈകിട്ട് 7ന് തുടങ്ങുന്ന നാടകത്തെ തുടർന്ന് മെന്റലിസ്റ്റ് ഫാസിൽ ബഷീറിന്റെ 'ട്രിക്സ് മാനിയ എന്ന മെന്റലിസം പ്രോഗ്രാമും ഉണ്ടാവും.

പെൺനടൻ

പ്രശസ്ത നാടകനടൻ ഓച്ചിറ വേലുക്കുട്ടി ആശാന്റെ നാടകജീവിതമാണ് പെൺനടന്റെ പ്രമേയം. സ്ത്രീകൾക്ക് അരങ്ങിലെത്താൻ വിലക്കുണ്ടായിരുന്ന കാലത്ത്, നായകവേഷം ചെയ്യാൻ ആഗ്രഹിച്ച ഒരു നടൻ സ്ത്രീവേഷങ്ങളിലേക്ക് ഒതുങ്ങിപ്പോയ കഥയാണ് സന്തോഷ് കീഴാറ്റൂർ അവതരിപ്പിക്കുന്നത്. സമൂഹത്തിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ബോധവത്കരണമാണ് ട്രിക് മാനിയ, മെന്റലിസവും മാജിക് ഷോകളും സംഘടിപ്പിക്കുന്ന ഫാസിൽ ബഷീർ പ്രശസ്ത യൂട്യൂബർ കൂടിയാണ്.

ശ്രദ്ധേയമായി ക്രാഫ്റ്റ് വില്ലേജ്

**നഗരത്തോടു ചേർന്ന്, എന്നാൽ നഗരത്തിന്റെ തിരക്കുകളില്ലാത്ത ക്രാഫ്റ്റ് വില്ലേജിലെ കലാപരിപാടികൾക്ക് ടൂറിസ്റ്റുകൾക്കു പുറമെ നഗരത്തിന്റെ പലഭാഗത്തുനിന്നും ഏറെ പ്രേക്ഷകപങ്കാളിത്തം ഉണ്ടാകുന്നുണ്ട്.

** മുപ്പതോളം ക്രാഫ്റ്റ് സ്റ്റുഡിയോകളിലായി ഒരുക്കിയിട്ടുള്ള കരകൗശലവസ്തുക്കളും കരകൗശലവിദഗ്ദ്ധർ അവ നിർമ്മിക്കുന്നതും കാണാനും ധാരാളംപേർ എത്തുന്നുണ്ട്.

** ടൂറിസം വകുപ്പിനുവേണ്ടി ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയാണ് ക്രാഫ്റ്റ് വില്ലേജ് നടത്തുന്നത്. വിനോദസഞ്ചാര കേന്ദ്രമായ കോവളത്തിന്റെ സാദ്ധ്യതകൾ കൂടി പ്രയോജനപ്പെടുത്തിയാണ് വില്ലേജ് പ്രവർത്തിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM, CRAFT VILLAGE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.