കോഴിക്കോട്: രാഹുൽഗാന്ധിയെ ചോദ്യം ചെയ്ത ഇ.ഡി ഉദ്യോഗസ്ഥർ തളർന്നതല്ലാതെ രാഹുൽഗാന്ധിക്ക് ഒന്നും സംഭവിച്ചില്ലെന്ന് എം.കെ.രാഘവൻ എം.പി പറഞ്ഞു.
അഗ്‌നിപഥ് ഉപേക്ഷിക്കുക, രാഹുൽഗാന്ധിയെ വേട്ടയാടൽ അവസാനിപ്പിക്കുക എന്നീ വിഷയങ്ങളുന്നയിച്ച് എം.കെ.രാഘവൻ എം.പിയുടെ നേതൃത്വത്തിൽ നടന്ന കൂട്ട സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാഷണൽ ഹെറാൾഡുമായി ഒരു ബന്ധവുമില്ലാത്ത സുബ്രഹ്മണ്യ സ്വാമി 2012ൽ നൽകിയ പരാതിയിൽ ഒരു കഴമ്പുമില്ലെന്ന് ചൂണ്ടിക്കാട്ടി അന്നത്തെ ഇ.ഡി ഉദ്യോഗസ്ഥൻ ഫയൽ അവസാനിപ്പിച്ചതായിരുന്നു. എന്നാൽ അദ്ദേഹത്തെ സ്ഥലംമാറ്റിക്കൊണ്ട് ബി.ജെ.പി അനുകൂല ഉദ്യോഗസ്ഥനെ നിയമിച്ചുകൊണ്ടാണ് വീണ്ടും ചോദ്യം ചെയ്യൽ. രാഹുലിനെ പീഡിപ്പിക്കേണ്ടത് മോദിയുടെ ആവശ്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കെ.സി.അബു അദ്ധ്യക്ഷത വഹിച്ചു. എൻ.സുബ്രഹ്മണ്യൻ, കെ.രാമചന്ദ്രൻ, കെ.പി.ബാബു, പി.മൊയ്തീൻ, യു.വി.ദിനേശ്മണി, അഡ്വ.എം.രാജൻ, വിദ്യാ ബാലകൃഷ്ണൻ, ഗൗരി പുതിയോത്ത്, വി.ടി.നിഹാൽ, ദിനേശ് പെരുമണ്ണ, നിജേഷ് അരവിന്ദ്, സി.ജെ.റോബിൻ, എ.അരവിന്ദൻ, ഉഷാ ഗോപിനാഥ് എന്നിവർ പ്രസംഗിച്ചു. ചോലക്കൽ രാജേന്ദ്രൻ സ്വാഗതവും പി.എം.അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |