തളിപ്പറമ്പ്: 15കാരിയെ പീഡിപ്പിച്ച കേസിൽ തിരുവനന്തപുരം കാട്ടാക്കട കാഞ്ഞിരക്കുളം സ്വദേശിയെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. ധർമ്മശാലയ്ക്കടുത്ത് താമസിക്കുന്ന പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് എസ്.എസ്. ജിതേഷിനെ (22) അറസ്റ്റ് ചെയ്തത്. സമൂഹമാദ്ധ്യമത്തിലൂടെ പെൺകുട്ടിയെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ വലയിലാക്കിയെന്നാണ് പരാതിയിൽ പറയുന്നത്. കഴിഞ്ഞ 25ന് പെൺകുട്ടിയെ കാണാതായിരുന്നു. രക്ഷിതാക്കൾ നൽകിയ പരാതിയിൽ സി.ഐ എ.വി. ദിനേശൻ, എസ്.ഐ പി.സി. സഞ്ജയ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ജിതേഷിനൊപ്പമാണ് പോയതെന്ന് കണ്ടെത്തി. ഇരുവരും തമിഴ് നാട്ടിലെ ഈറോഡിൽ ഉണ്ടെന്ന വിവരത്തെത്തു ടർന്ന് പൊലീസ് ഈറോഡിലെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തിരുന്നു. ഇതേത്തുടർന്നാണ് പോക്സോ വകുപ്പ് ചുമത്തി ജിതേഷിനെ അറസ്റ്റ് ചെയ്തത്. ജിതേഷ് വിവാഹിതനായി രുന്നുവെങ്കിലും ഭാര്യ ഉപേക്ഷിച്ച് പോവുകയായിരുന്നുവത്രെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |