കോട്ടയം. ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയതോടെ ജില്ലയിലെ മീൻവിപണന മേഖലയിൽ പരിശോധന ശക്തമാക്കി . ഭക്ഷ്യസുരക്ഷാ വിഭാഗത്തിനൊപ്പം ആരോഗ്യവിഭാഗവും മൽസ്യബന്ധന വകുപ്പും സംയുക്തമായാണ് പരിശോധന നടത്തുന്നത്. എല്ലാ ദിവസവും പരിശോധന നടക്കുന്നുണ്ട്. ജില്ലയിലെ പ്രധാന മീൻ മാർക്കറ്റുകളായ വൈക്കം,ഏറ്റുമാനൂർ,കടുത്തുരുത്തി,പായിപ്പാട്, കാഞ്ഞിരപ്പള്ളി,കോട്ടയം,എരുമേലി എന്നിവിടങ്ങളിലെ 185 കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. 110 കേന്ദ്രങ്ങളിൽ പഴകിയ മീനുകൾ കണ്ടെത്തി.
മീൻ മാർക്കറ്റുകളുടെ പ്രവർത്തനം തുടങ്ങുന്ന പുലർച്ചെയും രാത്രിയുമാണ് പ്രധാനമായും പരിശോധന. നിലവിൽ രാസവസ്തുക്കൾ കണ്ടെത്തിയിട്ടില്ല.
പഴകിയ മീനുകൾ തിരിച്ചറിയാം.
പുതിയ മീനിന്റെ മാംസം ഉറച്ചതും തിളക്കമുള്ളതുമാവും. ഫ്രഷ് ആണെങ്കിൽ അധികം ദുർഗന്ധം അനുഭവപ്പെടില്ല. അമോണിയയുടെ ഗന്ധവും ഉണ്ടാകില്ല. ഫ്രഷ് മീനുകൾക്ക് കണ്ണിൽ തിളക്കം ഉണ്ടാകും. രാസവസ്തുക്കൾ ചേർത്തതിന് കണ്ണിൽ നീലനിറമായിരിക്കും. ചെകിളകൾ നനഞ്ഞതും ചുവപ്പു നിറത്തിലും ആണെങ്കിൽ ഫ്രഷ് ആണ്. മുറിച്ചു നൽകുന്ന മീനിന് ഈർപ്പം ഉണ്ടോയെന്ന് പരിശോധിക്കണം. മീനിന് തവിട്ടുനിറവും അറ്റത്ത് മഞ്ഞനിറവും ഉണ്ടെങ്കിൽ പഴയതാണ്. വലിയ മീൻ മുറിക്കുമ്പോൾ ഉള്ളിൽ നീലനിറത്തിലുള്ള തിളക്കം കാണുന്നുണ്ടെങ്കിൽ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്.
185 ൽ 110 കേന്ദ്രങ്ങളിലും പഴകിയ മീൻ.
ജില്ലാ ഭക്ഷ്യസുരക്ഷ വകുപ്പ് ഓഫീസർ അലക്‌സ് കെ.ഐസക് പറയുന്നു.
പഴകിയതാണോയെന്ന് പരിശോധിച്ചശേഷം മാത്രം മീൻ വാങ്ങണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |