നെടുമങ്ങാട്:നിരവധി ക്രിമിനൽ കേസുകളിലെ പ്രതി കരിപ്പൂരിന് സമീപം താമസക്കാരനായ സ്റ്റമ്പർ അനീഷ് (32) നെടുമങ്ങാട് പൊലീസ് പിടിയിലായി. വെള്ളി രാത്രി പതിനൊന്നരയോടെ നെടുമങ്ങാട് ബസ് സ്റ്റേഷൻ പരിസരത്തുനിന്ന് വാണ്ടയിലേക്ക് ഓട്ടോറിക്ഷയിൽ പോയി.50 രൂപ ഒാട്ടോ ചാർജ്ജ് ചോദിച്ചപ്പോൾ ഡ്രൈവറോട് തട്ടിക്കയറുകയും ഷർട്ടിനു കുത്തിപ്പിടിച്ച് ഭീഷണിപ്പെടുത്തി 12200 രൂപയും മൊബൈൽ ഫോണും പിടിച്ചുപറിക്കുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിലാണ് ഇപ്പോൾ പിടിയിലായത്. നിരവധി പൊലീസ് സ്റ്റേഷനുകളിലായി 21 കേസുകളും കൂടാതെ ഗുണ്ടാനിയമത്തിൽ കരുതൽ തടങ്കലിൽ കഴിഞ്ഞിട്ടുള്ള ആളുമാണ്.നെടുമങ്ങാട് പൊലീസ് ഇൻസ്‌പെക്ടർ എസ്.സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.സബ്ഇൻസ്പെക്ടർ സൂര്യ.കെ.ആർ,സുരേഷ് കുമാർ,എസ്.ഐ ഷാജി,എസ്.സി.പി.ഒ ബിജു,മാധവൻ,പ്രസാദ്,സി.പി.ഒമാരായ ശരത്,അജിത്ത് ഇർഷാദ്,ഉണ്ണികൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |