വിതുര: മലയോര മേഖലയിൽ തക്കാളിപ്പനിയും കൊവിഡും പടരുന്നു. രോഗബാധിതരുടെ എണ്ണം അനുദിനം വർദ്ധിക്കുകയാണ്.
വിതുര ഗവ. താലൂക്ക് ആശുപത്രി, തൊളിക്കോട്, മലയടി കുടുംബാരോഗ്യകേന്ദ്രം എന്നിവിടങ്ങളിൽ രോഗം ബാധിച്ചെത്തുന്നവരുടെ എണ്ണം ഉയർന്നുവരികയാണ്. രണ്ടാഴ്ചക്കിടയിൽ രോഗബാധിതരുടെ എണ്ണം ഗണ്യമായി ഉയർന്നിട്ടുണ്ട്.ആശുപത്രികളിൽ കിടത്തി ചികിത്സ നൽകാൻ കഴിയാത്ത സ്ഥിതിയുമുണ്ട്.
ഹോമിയോ,ആയുർവേദ, സ്വകാര്യ ആശുപത്രികളിലെ അവസ്ഥയും വിഭിന്നമല്ല. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് അനവധി പേർ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിലും,നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും ചികിത്സ തേടിയിട്ടുണ്ട്. ആദിവാസി, തോട്ടം മേഖലകളിലും രോഗം വ്യാപിച്ചിട്ടുണ്ട്. ആദിവാസി, തോട്ടം മേഖലകളിൽ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കണമെന്നും, സൗജന്യ റേഷൻ നൽകണമെന്നുമുള്ള ആവശ്യം ശക്തമായിട്ടുണ്ട്. നേരത്തെ മലയോരമേഖലയിൽ കൊവിഡ് വ്യാപനം രൂക്ഷമായിരുന്നു. അനവധി പേരുടെ ജീവൻ കൊവിഡ് കവർന്നെടുത്തിരുന്നു.വീണ്ടും കൊവിഡ് പിടിമുറുക്കിയതോടെ ജനം പ്രതിസന്ധിയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |