ആലുവ: ദേശീയപാതയിൽ പുളിഞ്ചോട് ഹോട്ടൽ ആക്രമിച്ച് ഉടമയെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പേർ അറസ്റ്റിൽ. എടത്തല മുരിങ്ങാശേരി വീട്ടിൽ സിയാദ് (37), കൊടികുത്തിമല കളപ്പുരക്കൽ വീട്ടിൽ ഷാഹുൽ(35), നൊച്ചിമ എൻ.എ.ഡി ചാലയിൽ വീട്ടിൽ സുനീർ (23), തൃക്കാക്കര ഞാലകം തിണ്ടിക്കൽ വീട്ടിൽ സനൂപ് (32) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചതിന് കടുങ്ങല്ലൂർ കല്ലിടം പുരയിൽ മുഹമ്മദ് അൽത്താഫ് (36), മാർക്കറ്റിന് സമീപം ഗ്രേറ്റ് വാട്ടർ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന സിയാദിന്റെ ഭാര്യ റൂച്ചി (41) എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ടർക്കിഷ് മന്തി എന്ന ഹോട്ടലിൽ ബുധനാഴ്ച്ച രാത്രിയാണ് സംഭവം. ഭക്ഷണത്തിന് പണം ചോദിച്ചതിന്റെയും മൊബൈൽ ചാർജ് ചെയ്യുന്ന പവർ ബാങ്ക് നൽകാത്തതിന്റെയും വൈരാഗ്യത്തിൽ തിരികെ വന്ന് ആക്രമണം നടത്തുകയുമായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ പിടികൂടുന്നതിന് ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നിർദ്ദേശത്തെ തുടർന്ന് പ്രത്യേക ടീം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് വിവിധയിടങ്ങളിൽ നിന്നും മണിക്കൂറുകൾക്കുള്ളിൽ പ്രതികൾ പിടിയിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |