ആലപ്പുഴ : പൊതുവിതരണം, ഭക്ഷ്യസുരക്ഷ, ലീഗൽ മെട്രോളജി എന്നീ വകുപ്പുകൾ സംയുക്തമായി നടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയ ഭക്ഷ്യോത്പന്ന വിപണന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം വഴിച്ചേരി, കളക്ടറേറ്റ് പരിസരം, പുലയൻവഴി എന്നീ മേഖലകളിലെ പഴം, പച്ചക്കറി, പലവ്യഞ്ജന വില്പനശാലകൾ, ബേക്കറികൾ, ബീഫ് സ്റ്റാളുകൾ, ഓയിൽ മില്ലുകൾ തുടങ്ങി ഇരുപതോളം സ്ഥാപനങ്ങളിലായിരുന്നു പരിശോധന. ലൈസൻസില്ലാത്ത നാലു കടകൾക്ക് നോട്ടീസ് നൽകി. രണ്ടു സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു. വിലവിവര പട്ടിക പ്രദർശിപ്പിക്കാത്ത സ്ഥാപനങ്ങളിൽ പട്ടിക സ്ഥാപിക്കുന്നതിന് അടിയന്തര നടപടി സ്വീകരിച്ചു. ജില്ലാ സപ്ലൈ ഓഫീസർ ടി. ഗാനാദേവി, ലീഗൽ മെട്രോളജി അസിസ്റ്റന്റ് കൺട്രോളർ ഹരികൃഷ്ണക്കുറുപ്പ്, താലൂക്ക് സപ്ലൈ ഓഫീസർ എൽ.സി.സീന, ഭക്ഷ്യസുരക്ഷാ ഓഫീസർമാരായ ജിഷരാജ്, എം. മീരാദേവി, ഇൻസ്‌പെക്ടറിംഗ് അസിസ്റ്റന്റ് എ.സന്തോഷ്‌കുമാർ, റേഷനിംഗ് ഇൻസ്‌പെക്ടർമാരായ പീറ്റർ ചാൾസ്, വി.ബിജി, ഷാഹിന അബ്ദുള്ള, എം.ഇ.സിനിജ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |