കൊല്ലം: സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വർഗ കമ്മിഷൻ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ ജില്ലാതല പരാതി പരിഹാര അദാലത്തിൽ 75 കേസുകൾ തീർപ്പാക്കി.
പരിഗണിച്ച 105 കേസുകളിൽ 30 എണ്ണം റിപ്പോർട്ട് തേടുന്നതിനായി മാറ്റി. പൊലീസിനെതിരെ ഉയർന്ന പരാതികളും കമ്മിഷൻ പരിഗണിച്ചു. തൊഴിൽ വാഗ്ദാനം ചെയ്ത് ഗൾഫിലെത്തിച്ച് രണ്ടുവർഷത്തിന് ശേഷവും ശമ്പളം നൽകിയില്ലെന്നും മാനഭംഗപ്പെടുത്തിയെന്നും ആരോപിച്ചുള്ള പരാതി പരിഗണിച്ച കമ്മിഷൻ ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് കൊട്ടാരക്കര ഡിവൈ.എസ്.പി ക്ക് ഉത്തരവ് നൽകി. വിവാഹത്തട്ടിപ്പ് സംബന്ധിച്ച പരാതിയിൽ തുടർനടപടി സ്വീകരിക്കാൻ ചാത്തന്നൂർ അസി. പൊലീസ് കമ്മിഷണറെ ചുമതലപ്പെടുത്തി. കമ്മിഷൻ ചെയർമാൻ ബി.എസ്. മാവോജിക്കൊപ്പം അംഗങ്ങളായ എസ്. അജയകുമാർ, അഡ്വ. സൗമ്യ സോമൻ തുടങ്ങിയവർ പങ്കെടുത്തു. അദാലത്ത് ഇന്നും തുടരും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |