കൊല്ലം: പ്രസവത്തെ തുടർന്ന് യുവതി മരിച്ചതിന് പിന്നാലെ നവജാത ശിശുവും മരിച്ചു. തിങ്കളാഴ്ച കൊല്ലം മേവറം അഷ്ടമുടി സഹകരണ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് മരിച്ച വടക്കേ മൈലക്കാട് ഉഷസ് നിവാസിൽ ഹർഷയുടെ മകനാണ് ഇന്നലെ ഉച്ചയോടെ മരിച്ചത്.
ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞിനെ പാലത്തറ എൻ.എസ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ നില വഷളായി ഇന്നലെ ഉച്ചയോടെയാണ് കുഞ്ഞ് മരിച്ചത്.
അഷ്ടമുടി സഹകരണ ആശുപത്രിയിലെ ചികിത്സാ പിഴവാണ് ഹർഷയുടെ മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ കൊട്ടിയം പൊലീസിൽ പരാതി നൽകി. യുവതിയുടെ ആരോഗ്യനില മോശമായിട്ടും ഡോക്ടർമാർ വിവരം മറച്ചുവച്ചെന്നും കുടുംബം ആരോപിച്ചു. പ്രസവത്തിന് തൊട്ടുമുമ്പ് യുവതിയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. കൊല്ലത്തെ തന്നെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് യുവതി മരിച്ചത്.
പെൺകുട്ടിയുടെ ചികിത്സാ രേഖകൾ ആശുപത്രിയിൽ നിന്ന് പൊലീസ് ശേഖരിച്ചു. വിദഗ്ദ്ധ ഡോക്ടർമാരെ ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് രൂപീകരിച്ച് അന്വേഷണം നടത്തണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. ഗർഭാശയ ദ്റാവകത്തിൽ കുഞ്ഞിന്റെ മലം കലർന്നതിനെ തുടർന്നാണ് ശസ്ത്രക്രിയ നടത്തിയതെന്നും അതിനിടെ വർഷയുടെയും കുഞ്ഞിന്റെയും ശരീരത്തിൽ ഓക്‌സിജന്റെ അളവ് കുറഞ്ഞുവെന്നുമാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. ശസ്ത്രക്രിയയ്ക്ക് ശേഷം വർഷയ്ക്ക് ഹൃദയ സ്തംഭനമുണ്ടായതായും ആശുപത്രി അധികൃതർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |