മലപ്പുറം: തപാൽ സ്വകാര്യവത്ക്കരണം, ഡാക്ക് മിത്ര പദ്ധതി എന്നിവ ഉപേക്ഷിക്കുക, ഒഴിവുള്ള എല്ലാ തസ്തികകളിലും നിയമനം നടത്തുക തുടങ്ങിയ 20 ഇന അവകാശ പത്രിക അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് തപാൽ സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ തപാൽ പണിമുടക്ക് ജില്ലയിൽ പൂർണ്ണം. മഞ്ചേരി, മലപ്പുറം, തിരൂർ ഹെഡ് പോസ്റ്റ് ഓഫീസുകളടക്കം മുഴുവൻ തപാൽ ഓഫീസുകളും അടഞ്ഞുകിടന്നു. വിവിധ സമര കേന്ദ്രങ്ങളിൽ കെ.കെ.ദിവാകരൻ, അഡ്വ. കെ.ഫിറോസ് ബാബു, വി.കെ.രാജേഷ്, കെ.പി.ഫൈസൽ, ആർ.കെ.ബിനു, കെ.സി.ശശീധരൻ, ചിത്രൻ, കെ.കെ.വേലായുധൻ, ബിഗേഷ് ഉണ്ണിയാൻ, ടി.രത്നം, സുജിത്ത്, ശിഹാബ്, വിപിൻ, സുധീർ ബാബു, സന്തോഷ് ഇല്ലിക്കൽ, ബാലൻ, ടി.രാജേഷ്, ഇ.കൃഷ്ണപ്രസാദ്, കെ.കെ.രമേഷ് ബാബു, എസ്.സുരേഷ്, എം.തോമസ്, വി.എം.രാമനുണ്ണി, എം.കെ.സനൂപ്, പി.ഹൃഷികേശ്കുമാർ, പി.വി.സുധീർ, പരമേശ്വരൻ, ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു. പണിമുടക്കിയ ജീവനക്കാർ ജില്ലാ കേന്ദ്രത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |