തിരുവല്ല: ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന പത്ത് ലിറ്റർ വിദേശമദ്യവുമായി തലവടി സ്വദേശി പൊലീസിന്റെ പിടിയിലായി. എടത്വ തലവടി ആനപ്രമ്പാൽ പടിഞ്ഞാറേത്ത് വീട്ടിൽ വിനോജ് (46) ആണ് ഇന്നലെ രാവിലെ 11ന് പിടിയിലായത്. പുളിക്കീഴ് ബിവറേജസ് ഔട്ട്ലെറ്റിൽ നിന്നും മദ്യം വാങ്ങി മടങ്ങവേ ആയിരുന്നു അറസ്റ്റ്. പുളിക്കീഴ് സി.ഐ ഇ.ഡി ബിജുവിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് മഫ്തിയിൽ നിരീക്ഷണം നടത്തുകയായിരുന്ന പൊലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഓട്ടോറിക്ഷയുടെ പിൻവശത്ത് ചാക്കിൽ ഒളിപ്പിച്ചിരുന്ന മദ്യക്കുപ്പികൾ പൊലീസ് പിടിച്ചെടുത്തു. എടത്വ, തലവടി പ്രദേശങ്ങളിൽ ചില്ലറ വിൽപ്പന നടത്തുന്നതിനാണ് മദ്യം വാങ്ങിയതെന്ന് പ്രതി പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. മദ്യവുമായി മുമ്പും ഇയാൾ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷക്കാലമായി വിനോജ് അനധികൃത മദ്യവിൽപ്പന നടത്തി വരുന്നതായാണ് പൊലീസിന് ലഭിച്ച വിവരമെന്ന് എസ്.ഐ. കവിരാജ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |